വിവാഹ തലേന്ന് രാത്രി വധുവിന്റെ കോൾ, ബിയറും കഞ്ചാവും മട്ടനും വേണം; അമ്പരന്ന് വരൻ, ഞെട്ടിക്കുന്ന സംഭവം യുപിയിൽ

Published : Dec 19, 2024, 09:31 PM IST
വിവാഹ തലേന്ന് രാത്രി വധുവിന്റെ കോൾ, ബിയറും കഞ്ചാവും മട്ടനും വേണം; അമ്പരന്ന് വരൻ, ഞെട്ടിക്കുന്ന സംഭവം യുപിയിൽ

Synopsis

ഭാവി മരുമകൾ മയക്കുമരുന്നിന് അടിമയാണെന്ന് ആരോപിച്ച് വരന്റെ കുടുംബം വിവാഹത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. 

ലഖ്നൗ: വിവാഹത്തിന്റെ തലേന്ന് രാത്രി വരനോട് ബിയറും കഞ്ചാവും മട്ടനും ആവശ്യപ്പെട്ട് വധു. ഞെട്ടിക്കുന്ന ആവശ്യങ്ങൾ കേട്ടതോടെ വരൻ ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തുടർന്ന് ഡിസംബർ 16ന് നടക്കേണ്ടിയിരുന്ന വിവാഹത്തിൽ നിന്ന് വരൻ പിന്മാറിയെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശിലെ സഹറാൻപൂരിലാണ് സംഭവം. 

'നിങ്ങൾ വരുമ്പോൾ ബിയറും കഞ്ചാവും ആട്ടിറച്ചിയും കൊണ്ടുവരണം' എന്ന് പെൺകുട്ടി തന്നോട് പറഞ്ഞെന്നാണ് യുവാവ് പറയുന്നത്. ഇതോടെ പെൺകുട്ടിയെ കയ്യോടെ പിടികൂടാൻ വരന്റെ വീട്ടുകാർ പദ്ധതിയിട്ടു. തുടർന്ന് പെൺകുട്ടിയെ വീണ്ടും വിളിക്കാൻ വരന്റെ കുടുംബം വരനോട് ആവശ്യപ്പെട്ടു. ഇത്തവണ വധുവിന്റെ സമാനമായ ആവശ്യം വരൻ റെക്കോർഡ് ചെയ്തു. വരുമ്പോൾ ബിയറും കഞ്ചാവും മട്ടനും കൊണ്ടുവരാൻ ഭാവി ഭർത്താവിനോട് പെൺകുട്ടി ആവശ്യപ്പെടുന്നത് കോൾ റെക്കോർഡിംഗിൽ വ്യക്തമായി കേൾക്കാം. 

ഭാവി മരുമകൾ മയക്കുമരുന്നിന് അടിമയാണെന്ന് ആരോപിച്ച് വരന്റെ കുടുംബം വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി വധുവിന്റെ കുടുംബത്തെ അറിയിച്ചു. ഇതോടെ ഭാവി വരൻ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നതായി പെൺകുട്ടി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുകുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി. പരസ്പരം സംസാരിച്ച് വിഷയം പരിഹരിക്കാൻ ഇരുകുടുംബങ്ങളും ഏറെ നേരം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ സമീപവാസികളും പൊലീസും സ്ഥലത്തെത്തുകയായിരുന്നു. 

READ MORE:  സ്ത്രീകൾ ലോലമായ പുഷ്പങ്ങളെ പോലെയെന്ന് ഖമേനി; യുവതിയുടെ ചിത്രം പങ്കുവെച്ച് ഇസ്രായേൽ, ആരാണ് മഹ്സ അമിനി?
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി