'ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയുന്നില്ല, യാത്ര തുടങ്ങുമ്പോൾ കാലാവസ്ഥ നല്ലതായിരുന്നു പക്ഷെ...', ജബൽപൂർ ബോട്ട് അപകടത്തിൽ മാപ്പ് ചോദിച്ച് പൈലറ്റ്

Published : May 02, 2026, 09:10 PM IST
Jabalpur Tragedy

Synopsis

ജബൽപൂരിലെ ബർഗി ഡാമിൽ ഒമ്പത് പേർ മരിച്ച ബോട്ട് അപകടത്തിൽ, പൈലറ്റ് മഹേഷ് പട്ടേൽ മാപ്പ് ചോദിച്ചു. കാലാവസ്ഥ മോശമായതിനാലാണ് അപകടമുണ്ടായതെന്നും യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ നൽകിയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അപകടത്തെത്തുടർന്ന് പൈലറ്റിനെയും മറ്റ് രണ്ട് ജീവനക്കാരെയും പിരിച്ചുവിട്ടു.

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിലുള്ള ബർഗി ഡാമിൽ വ്യാഴാഴ്ചയുണ്ടായ ബോട്ട് അപകടത്തിൽ ഒമ്പത് പേർ മരിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് ബോട്ട് പൈലറ്റ് മഹേഷ് പട്ടേൽ. അപകടത്തിന് ശേഷം താൻ കടുത്ത മാനസികാഘാതത്തിലാണെന്നും ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഖമരിയ ദ്വീപിൽ നിന്ന് യാത്ര തുടങ്ങുമ്പോൾ കാലാവസ്ഥ സാധാരണ നിലയിലായിരുന്നുവെന്നും എന്നാൽ ഡാമിന്റെ മധ്യഭാഗത്ത് എത്തിയപ്പോൾ കാറ്റ് ശക്തമായെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ മോശമായതിനാൽ തിരികെ പോകാൻ യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബോട്ടിൽ വെള്ളം കയറാൻ തുടങ്ങിയപ്പോൾ തന്നെ റിസപ്ഷനിൽ വിളിച്ച് മറ്റൊരു ബോട്ട് അയക്കാൻ ആവശ്യപ്പെട്ടിരുന്നു. മിക്ക യാത്രക്കാർക്കും ലൈഫ് ജാക്കറ്റുകൾ ഉറപ്പുവരുത്തിയെന്നും ബോട്ടിൽ നിന്ന് ഏറ്റവും ഒടുവിൽ ചാടിയത് താനാണെന്നും മഹേഷ് പട്ടേൽ അവകാശപ്പെട്ടു. യാത്രക്കാർ പാട്ടും നൃത്തവുമായി ആഘോഷത്തിലായിരുന്നതിനാൽ അവർ ആദ്യം ലൈഫ് ജാക്കറ്റുകൾ ധരിക്കാൻ വിസമ്മതിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വെള്ളം കയറിത്തുടങ്ങിയ ശേഷമാണ് ലൈഫ് ജാക്കറ്റുകൾ നൽകിയതെന്ന യാത്രക്കാരുടെ ആരോപണം അദ്ദേഹം നിഷേധിച്ചു.

അപകടത്തെത്തുടർന്ന് മഹേഷ് പട്ടേലിനെയും മറ്റ് രണ്ട് ജീവനക്കാരെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. 27,000 രൂപ ശമ്പളത്തിൽ തന്റെ കുടുംബം ഈ ജോലിയെ മാത്രം ആശ്രയിച്ചാണ് കഴിഞ്ഞിരുന്നതെന്നും ഈ നടപടി കുടുംബത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം 6.15-ഓടെയാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. ഒമ്പത് പേർ മരിക്കുകയും 28 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. നാല് പേരെ ഇനിയും കണ്ടെത്താനുണ്ട്. സംഭവത്തിൽ കർശനമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് ഉത്തരവിട്ടു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ടൂറിസം വകുപ്പ് വഴി ക്രൂസ് പ്രവർത്തനങ്ങൾക്കായി പുതിയ മാനദണ്ഡങ്ങൾ തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്ത്രീധനം വാങ്ങിയത് 1 കോടി, പിന്നാലെ സ്ത്രീധന പീഡനം, ഭർത്താവിന് താൽപര്യം മറ്റ് പുരുഷന്മാരെ, പരാതിയുമായി യുവതി
പ്രസാർ ഭാരതിയുടെ ചെയർമാനായി പ്രസൂൺ ജോഷിയെ നിയമിച്ചു; ഉത്തരവ് പുറത്തിറക്കി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം