പൊലീസ് ഉദ്യോഗസ്ഥനായ പ്രദീപ് ശർമ്മ ജോലിയിൽ നിന്ന് രാജിവച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇൻസ്പെക്ടർ റാങ്ക് ഉദ്യോസ്ഥനായിരുന്നു പ്രദീപ്.
മുംബൈ: തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സ്ഥാനാർത്ഥിക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ നളസോപാറ മണ്ഡലത്തിലെ ശിവസേന സ്ഥാനാർത്ഥി പ്രദീപ് ശർമക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വിരാറിലെ ചന്ദൻസറിലെ പോളിംഗ് ബൂത്തിൽ വച്ച് തന്റെ അനുയായികൾക്കൊപ്പം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നതാണ് ഇയാൾക്കെതിരായ ആരോപണം. പൊലീസ് ഉദ്യോഗസ്ഥനായ പ്രദീപ് ശർമ്മ ജോലിയിൽ നിന്ന് രാജിവച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇൻസ്പെക്ടർ റാങ്ക് ഉദ്യോസ്ഥനായിരുന്നു പ്രദീപ്.