സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം ഉടൻ? എങ്ങനെ പരിശോധിക്കാം, ഫലം ലഭ്യമാകുന്ന ലിങ്കുകൾ ഇതാ

Published : May 11, 2026, 07:32 PM IST
 CBSE Plus Two Result 2026

Synopsis

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഈ വർഷം ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയാണ് പരീക്ഷ നടന്നിരുന്നത്. ആകെ 18,59,551 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 

ദില്ലി: ഈ വർഷത്തെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിച്ചേക്കും. മെയ് 12 ചൊവ്വാഴ്ചയ്ക്കകം ഫലം പ്രസിദ്ധീകരിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. സിബിഎസ്ഇ പ്ലസ്ടു ഫലം ഉടൻ ഉണ്ടാകുമെന്ന് ഡിജിലോക്കർ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എക്സിലൂടെ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ നടന്ന പ്ലസ്ടു പരീക്ഷയിൽ 18,59,551 വിദ്യാർഥികളാണ് പങ്കെടുത്തത്. കഴിഞ്ഞ വർഷം മെയ് 13നായിരുന്നു പ്ലസ്ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്.

പരീക്ഷാ ഫലം പരിശോധിക്കാം; ഇതാ ലിങ്കുകൾ

cbse.gov.in, results.cbse.nic.in, cbseresults.nic.in, digilocker.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ പരീക്ഷാ ഫലം പരിശോധിക്കാം. കൂടാതെ, UMANG ആപ്ലിക്കേഷൻ മുഖേനയും പരീക്ഷാ ഫലം പരിശോധിക്കാം. റോൾ നമ്പർ, സ്കൂൾ നമ്പർ, ജനനത്തീയതി, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ പരീക്ഷാ ഫലം പരിശോധിക്കാനായി നൽകേണ്ടതുണ്ട്.

പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാം?

  • മേൽപറഞ്ഞ ഏതെങ്കിലും ഒരു വെബ്സൈറ്റിൽ പ്രവേശിക്കുക.
  • ഹോംപേജിലെ Class 12 Result എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നൽകുക.
  • സ്കോർകാർഡ് ഡൗൺലോഡ് ചെയ്യുക.

ഡിജിലോക്കറിലൂടെ എങ്ങനെ പരിശോധിക്കാം?

  • digilocker.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
  • ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പരോ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരോ നൽകി ലോഗിൻ ചെയ്യുക.
  • എജ്യൂക്കേഷൻ സെക്ഷനിൽ പ്രവേശിക്കുക.
  • സിബിഎസ്ഇ ഓപ്ഷൻ ക്ലിക്ക് ചെയ്ത് പ്ലസ്ടു മാർക്ക് ഷീറ്റ് പരിശോധിക്കാം.

കഴിഞ്ഞ വർഷം 88.39 വിജയശതമാനം 

രാജ്യത്ത് കഴിഞ്ഞ വർഷം സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ 88.39 ശതമാനമായിരുന്നു വിജയം. പെൺകുട്ടികൾക്കായിരുന്നു കൂടുതൽ വിജയശതമാനം. പരീക്ഷയെഴുതിയ 91.64 ശതമാനം പെൺകുട്ടികൾ വിജയിച്ചപ്പോൾ, ആൺകുട്ടികളുടെ വിജയശതമാനം 85.70 ആയിരുന്നു. വിജയവാഡ (99.60), തിരുവനന്തപുരം (99.32), ചെന്നൈ (97.39) എന്നിങ്ങനെയായിരുന്നു മേഖല തിരിച്ചുള്ള വിജയശതമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുപ്രീം കോടതിയുടെ മുന്നറിയിപ്പ്, 'ഭാര്യക്ക് അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ട്, ഭർത്താവ് മൃഗത്തെപ്പോലെ കാണരുത്'
'യുവാക്കളോട് പ്രധാനമന്ത്രി മറുപടി പറയണം' നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേട്; പരാതികൾ കേന്ദ്രത്തിനെതിരെ ആയുധമാക്കി പ്രതിപക്ഷം