സെൻസസ് വെബ്സൈറ്റിൽ വൻ അബദ്ധം; അരുണാചലിലെ നഗരം ചൈനയുടേതായി രേഖപ്പെടുത്തി; വിവാദമായതോടെ തിരുത്തി

Published : Apr 20, 2026, 04:37 AM IST
census

Synopsis

കേന്ദ്ര സർക്കാരിന്റെ 2027-ലെ സെൻസസ് വെബ്സൈറ്റിലെ ഭൂപടത്തിൽ അരുണാചൽ പ്രദേശിലെ പാസിഘട്ട് നഗരം ചൈനയുടെ ഭാഗമായി തെറ്റായി രേഖപ്പെടുത്തി. വിരമിച്ച ഒരു വ്യോമസേന ഉദ്യോഗസ്ഥൻ ഈ പിഴവ് സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാണിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ അധികൃതർ ഇടപെട്ട് മണിക്കൂറുകൾക്കുള്ളിൽ ഭൂപടം തിരുത്തി. സാങ്കേതിക തകരാറാണ് പിഴവിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.

ദില്ലി: കേന്ദ്ര സർക്കാർ 2027-ലെ സെൻസസ് നടപടികൾക്കായി തയ്യാറാക്കിയ ഔദ്യോഗിക വെബ്സൈറ്റിലെ ഭൂപടത്തിൽ അരുണാചൽ പ്രദേശിലെ പാസിഘട്ട് നഗരത്തെ ചൈനയുടെ ഭാഗമായി കാണിച്ചു. ഗുരുതരമായ പിഴവ് വിവാദമായതിന് പിന്നാലെ അധികൃതർ തിരുത്തി. വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥൻ ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതോടെയാണ് നടപടിയുണ്ടായത്. പാസിഘട്ട് സ്വദേശിയും റിട്ടയർഡ് ഗ്രൂപ്പ് ക്യാപ്റ്റനുമായ മോഹന്തോ പാംഗിംഗ് പാഓ ആണ് ഈ അബദ്ധം ചൂണ്ടിക്കാട്ടിയത്. സെൻസസ് പോർട്ടലിൽ (se.census.gov.in) സ്വന്തം വിവരങ്ങൾ രേഖപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ, തന്റെ ലൊക്കേഷൻ അരുണാചലിലെ പാസിഘട്ടിന് പകരം ചൈനയിലെ 'മെഡോഗ്' എന്ന നഗരമായാണ് കാണിക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തി.

'ഔദ്യോഗിക സർക്കാർ പോർട്ടലുകൾ പോലും നമ്മുടെ പ്രദേശങ്ങൾ ചൈനയ്ക്ക് വിട്ടുകൊടുക്കുകയാണോ?' എന്ന് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ ചോദിച്ചു. ഗൂഗിൾ മാപ്പ് സേവനങ്ങളെയും അദ്ദേഹം വിമർശിച്ചു. വിഷയം വലിയ ചർച്ചയായതോടെ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയും സെൻസസ് കമ്മീഷണറും ഉടൻ ഇടപെട്ടു. ഭൂപട സേവനം നൽകുന്ന കമ്പനിയുമായി സംസാരിച്ച് മണിക്കൂറുകൾക്കുള്ളിൽ പിഴവ് തിരുത്തിയതായി അധികൃതർ അറിയിച്ചു. ഇന്ത്യയുടെ ആദ്യത്തെ പൂർണ്ണ ഡിജിറ്റൽ സെൻസസ് ആണ് 2027-ലേക്ക് ആസൂത്രണം ചെയ്തിരിക്കുന്നത്. ഏപ്രിൽ 16 മുതൽ ഹൗസ്‌ലിസ്റ്റിംഗ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആളുകൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള സൗകര്യം വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. സാങ്കേതിക തകരാർ മൂലമാണ് ഭൂപടത്തിൽ തെറ്റായ പേര് വന്നതെന്നാണ് വിശദീകരണം. അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്ന മേഖലയായതിനാൽ ഇത്തരമൊരു പിഴവ് അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പിടിയിലായത് ഡിജിസിഎയിലെ ഉന്നതൻ, രഹസ്യനീക്കത്തിലൂടെ സിബിഐ അറസ്റ്റ് ചെയ്‌തു; 2.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് കേസ്
ഇഡിയെ ഇറക്കി ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നു; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമത