ലിറ്ററിന് 9.5 രൂപയിൽ നിന്ന് 12.5 രൂപയാക്കി കേന്ദ്രം, ഇന്ധന കയറ്റുമതി നികുതി വീണ്ടും കൂട്ടി; പെട്രോളിൽ മാറ്റമില്ല, പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ

Published : Jun 16, 2026, 07:50 AM IST
fuel price hike

Synopsis

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലവർദ്ധനവിനെ തുടർന്ന് കേന്ദ്ര സർക്കാർ ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും കയറ്റുമതിക്കുള്ള വിൻഡ്ഫാൾ നികുതി വർദ്ധിപ്പിച്ചു. പെട്രോൾ കയറ്റുമതി നികുതിയിൽ മാറ്റമില്ല. ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പാക്കാനും കയറ്റുമതിക്കാരുടെ അമിതലാഭം തടയാനുമാണ് ഈ നടപടി.

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലവർദ്ധനവിന്‍റെ പശ്ചാത്തലത്തിൽ ഡീസൽ, വിമാന ഇന്ധനം (എടിഎഫ്) എന്നിവയുടെ കയറ്റുമതിക്കുള്ള വിൻഡ്ഫാൾ ഗെയിൻസ് നികുതി കേന്ദ്ര സർക്കാർ വീണ്ടും വർദ്ധിപ്പിച്ചു. പുതുക്കിയ നികുതി നിരക്കുകൾ ജൂൺ 16 മുതൽ പ്രാബല്യത്തിൽ വന്നതായി ധനമന്ത്രാലയം ഔദ്യോഗിക വിജ്ഞാപനത്തിലൂടെ അറിയിച്ചു. അതേസമയം, ആഭ്യന്തര വിപണിയിൽ വിതരണം ചെയ്യുന്ന പെട്രോൾ, ഡീസൽ എന്നിവയുടെ നിലവിലുള്ള നികുതി നിരക്കുകളിൽ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്നത് സാധാരണക്കാർക്ക് ആശ്വാസമാകും.

പുതിയ ഉത്തരവ് പ്രകാരം ഡീസൽ കയറ്റുമതിക്കുള്ള പ്രത്യേക അഡീഷണൽ എക്സൈസ് ഡ്യൂട്ടി നിലവിലുള്ള ലിറ്ററിന് 13.5 രൂപയിൽ നിന്ന് 14 രൂപയായി ഉയർത്തി. വിമാന ഇന്ധനത്തിന്‍റെ കയറ്റുമതി നികുതിയിലാണ് ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തിയത്. ലിറ്ററിന് 9.5 രൂപയായിരുന്ന നികുതി ഒറ്റയടിക്ക് 12.5 രൂപയായാണ് കേന്ദ്രം വർദ്ധിപ്പിച്ചത്. എന്നാൽ പെട്രോൾ കയറ്റുമതിക്കുള്ള നികുതി നിരക്കിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറായിട്ടില്ല. പെട്രോൾ കയറ്റുമതിക്ക് ലിറ്ററിന് 1.5 രൂപ എന്ന നിലവിലെ നിരക്ക് തന്നെ തുടരും. ഓരോ രണ്ടാഴ്ച കൂടുമ്പോഴും സാഹചര്യം വിലയിരുത്തിയാണ് സർക്കാർ ഈ നികുതി നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നത്.

യുഎസ്-ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തിയ ആക്രമണവും അതിനെത്തുടർന്നുണ്ടായ ശക്തമായ തിരിച്ചടിയും മൂലം മിഡിൽ ഈസ്റ്റിൽ കടുത്ത യുദ്ധപ്രതീതി നിലനിന്നിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ മാർച്ച് 26-നാണ് ഡീസലിനും വിമാന ഇന്ധനത്തിനും മേൽ സർക്കാർ ആദ്യമായി കയറ്റുമതി നികുതി ഏർപ്പെടുത്തിയത്. പിന്നീട് മെയ് 16 മുതൽ പെട്രോളിനും ഈ നിയന്ത്രണം ബാധകമാക്കി. അന്താരാഷ്ട്ര തലത്തിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഇന്ത്യൻ കയറ്റുമതിക്കാർ ആഭ്യന്തര വിപണി അവഗണിച്ച് വിദേശത്തേക്ക് ഇന്ധനം കടത്തി അമിതലാഭം കൊയ്യുന്നത് തടയുകയാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തിനകത്ത് ഇന്ധനലഭ്യത പൂർണ്ണമായും ഉറപ്പുവരുത്താൻ കയറ്റുമതിയെ നിരുത്സാഹപ്പെടുത്തുക എന്ന സാമ്പത്തിക തന്ത്രമാണ് കേന്ദ്ര സർക്കാർ ഇതിലൂടെ നടപ്പാക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിവാഹ ചടങ്ങിൽ വച്ചുള്ള പരിചയം, അശ്ലീല ദൃശ്യമയച്ച് ശല്യപ്പെടുത്തിയത് ഒരു വർഷം, യുവാവിനെ കൊലപ്പെടുത്തി യുവതി
ലക്ഷ്യം കണ്ടേ തിരിച്ചുവരൂ, പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം