ഭൂരിപക്ഷം കര്‍ഷകരും ഒപ്പമെന്ന് കേന്ദ്രം; കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നൽകി

Published : Jan 11, 2021, 10:42 PM ISTUpdated : Jan 11, 2021, 10:55 PM IST
ഭൂരിപക്ഷം കര്‍ഷകരും ഒപ്പമെന്ന് കേന്ദ്രം; കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച്  സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നൽകി

Synopsis

ഭൂരിപക്ഷം കര്‍ഷകരും നിയമങ്ങളെ അനുകൂലിക്കുന്നെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. 

ദില്ലി: കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. നിയമങ്ങള്‍ കൊണ്ടുവന്നത് കൂടിയാലോചനയ്ക്ക് ശേഷമാണ്. ഇന്നത്തെ വാദമുണ്ടാക്കിയത് കൂടിയാലോചന ഇല്ലെന്ന പ്രതീതിയാണ്. ഭൂരിപക്ഷം കര്‍ഷകരും നിയമങ്ങളെ അനുകൂലിക്കുന്നെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു.

 അതേസമയം 46 ദിവസത്തെ കര്‍ഷക പ്രക്ഷോഭത്തിനൊടുവിൽ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്യുമെന്ന് സുപ്രീം കോടതി അറിയിച്ചു. കോടതി മേൽനോട്ടത്തിലുള്ള സമിതി രൂപീകരിച്ച് നിയമങ്ങളെക്കുറിച്ച് തീരുമാനം എടുക്കുന്നത് വരെ മരവിപ്പിക്കാനാവും നിർദ്ദേശം നല്‍കുക. സമരവേദി മാറ്റണമെന്നും മുതിർന്നവരും സ്ത്രീകളും തിരികെ പോകണമെന്നും കർഷക സംഘടനകളോട് കോടതി അഭ്യർത്ഥിച്ചു. പ്രശ്നപരിഹാരത്തിന് സർക്കാർ തയ്യാറാകാത്തതിൽ രൂക്ഷ വിമർശനമുയർത്തിയാണ് കോടതി ഇടപെടൽ.

എട്ടു റൗണ്ട് ചർച്ച നടന്നിട്ടും പ്രശ്നം തീർക്കാൻ സർക്കാരിന് കഴിയാത്തതിൽ കോടതി കടുത്ത അതൃപ്തി അറിയിച്ചു. രക്തച്ചൊരിച്ചിൽ ഒഴിവാക്കണം. കോടതിയുടെ കയ്യില്‍ ആരുടെയും രക്തം പുരളാൻ അനുവദിക്കാനാവില്ല. വിഷയം തീർക്കാൻ വിദഗ്ധർ ഉൾപ്പെട്ട സമിതി രൂപീകരിക്കാം. എല്ലാ നിലപാടും കേട്ട ശേഷം നിയമം ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതാണോ എന്ന് തീരുമാനിക്കാം. അതുവരെ നിയമം നടപ്പാക്കുന്നത് കോടതി തന്നെ സ്റ്റേ ചെയ്യാം എന്നാണ് നിർദ്ദേശം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അൺസങ് ഹീറോ', കേരളത്തിന് അഭിമാനമായി ദേവകി അമ്മ, തപസ്വനത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് നൽകിയ സംഭാവനകൾക്ക് പത്മശ്രീ പുരസ്കാരം
എട്ടാം ശമ്പള കമ്മീഷന് മുമ്പേ ഈ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൂടും! അനുമതി നൽകി കേന്ദ്രസ‍ര്‍ക്കാര്‍