റഷ്യയെ കൈവിടുന്നോ ഇന്ത്യ? യുഎസ്, വെനിസ്വലേൻ ക്രൂഡ് ഓയിൽ വാങ്ങാൻ റിഫൈനർമാർക്ക് കേന്ദ്രത്തിന്‍റെ നിർദേശമെന്ന് റിപ്പോർട്ട്

Published : Feb 11, 2026, 07:20 PM IST
india oil import guiding factor us trade deal vikram misri russia crude energy policy

Synopsis

ദീർഘദൂര യാത്രയായതിനാൽ ഉയർന്ന ചരക്ക് നിരക്കുകൾ കാരണം, യുഎസിൽ നിന്ന് വലിയ അളവിൽ ഇറക്കുമതി ചെയ്യുന്നതിന്റെ സാമ്പത്തിക വശത്തെക്കുറിച്ചും ആശങ്കയുണ്ട്.

ദില്ലി: അമേരിക്കയുമായി വാണിജ്യ കരാർ രൂപരേഖ ഒപ്പിട്ടതിന് പിന്നാലെ, കൂടുതൽ യുഎസ്, വെനിസ്വേലൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് പരിഗണിക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള റിഫൈനർമാരോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ടെൻഡറുകൾ വഴി സ്പോട്ട് മാർക്കറ്റിൽ നിന്ന് എണ്ണ തേടുമ്പോൾ യുഎസ് ഗ്രേഡുകൾക്ക് മുൻഗണന നൽകാൻ റിഫൈനർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിഫൈനറി എക്സിക്യൂട്ടീവുകളെ ഉദ്ധരിച്ച് എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. വെനിസ്വേലൻ ക്രൂഡിനെക്കുറിച്ചും സർക്കാർ സമാനമായ അഭ്യർത്ഥന നടത്തിയിരുന്നു. 

വ്യാപാര കരാറിന്റെ ഭാഗമായി റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കാൻ ഇന്ത്യ സമ്മതിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, ഇന്ത്യ ഇക്കാര്യം പരസ്യമായി സമ്മതിച്ചിട്ടില്ല. തങ്ങളുടെ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും ഊർജ്ജ സുരക്ഷയാണ് മുൻ‌ഗണന നൽകുന്നതെന്നും ആയിരുന്നു ഇന്ത്യയുടെ പ്രതികരണം. എന്നാൽ, സമീപ മാസങ്ങളിൽ റഷ്യൻ എണ്ണ വാങ്ങുന്നതിൽ ​ഗണ്യമായ കുറവുണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

എന്നാൽ, യുഎസ്, വെനിസ്വേലൻ ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് ഇന്ത്യയിൽ പരിധികളുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. അമേരിക്കൻ ഗ്രേഡുകൾ ഭാരം കുറഞ്ഞതും സൾഫറിന്റെ അളവ് കുറഞ്ഞതുമായതിനാൽ ഇത്തരം ക്രൂഡ് ഓയിൽ സംസ്കരിക്കുന്നത് ഇന്ത്യൻ ശുദ്ധീകരണ യൂണിറ്റുകൾക്ക് അനുയോജ്യമല്ലെന്നും ചെലവ് കൂടുതലാണെന്നും പറയുന്നു.

ദീർഘദൂര യാത്രയായതിനാൽ ഉയർന്ന ചരക്ക് നിരക്കുകൾ കാരണം, യുഎസിൽ നിന്ന് വലിയ അളവിൽ ഇറക്കുമതി ചെയ്യുന്നതിന്റെ സാമ്പത്തിക വശത്തെക്കുറിച്ചും ആശങ്കയുണ്ട്. പശ്ചിമാഫ്രിക്ക, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുറഞ്ഞ വിലക്ക് ക്രൂഡ് ഓയിൽ ഇന്ത്യൻ റിഫൈനറികൾക്ക് ലഭ്യമായിരിക്കെ വില കൂടുതൽ നൽകി അമേരിക്കൻ എണ്ണ ഇറക്കുമതി ചെയ്യണോ എന്നും ആലോചിക്കും.

ഇന്ത്യൻ പ്രോസസ്സറുകൾക്ക് പ്രതിവർഷം ഏകദേശം 20 ദശലക്ഷം ടൺ യുഎസ് എണ്ണ കൈകാര്യം കഴിയുമെന്ന് റിഫൈനറി എക്സിക്യൂട്ടീവുകൾ പറഞ്ഞു. ഈ വർഷം ആദ്യം യുഎസ് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി രാജ്യത്തിന്റെ ഊർജ്ജ വ്യവസായത്തിൽ നിയന്ത്രണം ഉറപ്പിച്ചതിന് ശേഷം ട്രംപ് ഭരണകൂടം വ്യാപാര ഭീമന്മാരായ വിറ്റോൾ ഗ്രൂപ്പിനെയും ട്രാഫിഗുറ ഗ്രൂപ്പിനെയും വെനിസ്വേലൻ ക്രൂഡ് വിപണനം ചെയ്യാൻ നിയോ​ഗിച്ചിരുന്നു. കോർപ്പ് എന്നിവയുൾപ്പെടെയുള്ള റിഫൈനർമാർ അടുത്തിടെ ഏകദേശം 4 ദശലക്ഷം ബാരൽ വെനിസ്വേലൻ എണ്ണ വാങ്ങി. ലാറ്റിൻ അമേരിക്കൻ രാജ്യത്ത് നിന്ന് സംസ്ഥാന റിഫൈനർമാർക്ക് ഓരോ മാസവും പ്രോസസ്സ് ചെയ്യാൻ കഴിയുന്ന ക്രൂഡിന്റെ ഉയർന്ന പരിധിയാണിതെന്ന് റിഫൈനറി എക്സിക്യൂട്ടീവുകൾ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാൽ വാങ്ങാനായി പൊലീസുകാരനായ അച്ഛനൊപ്പം ബൈക്കിൽ പോയി, സ്കൂൾ ബസിന് മുന്നിൽ ചതഞ്ഞരഞ്ഞ് കുരുന്നുകൾ
ഒരു കാപ്പിയുമായി മണിക്കൂറുകൾ ഹോട്ടലിൽ ഇരിക്കുന്നവർക്ക് ഒരുങ്ങുന്നത് മുട്ടൻ പണി, 1000 രൂപ വരെ നഷ്ടമാകും