മണ്ഡല പുനർനിർണയ ബില്ലിൽ വീണ്ടും കൈവെക്കാൻ കേന്ദ്രം, രാഹുൽ ഗാന്ധിയുമായി കിരൺ റിജിജു കൂടിക്കാഴ്ച നടത്തി, ഫലമില്ല; പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം

Published : Aug 05, 2026, 09:45 PM IST
parliment

Synopsis

മണ്ഡല പുനർനിർണ്ണയ ബിൽ പാർലമെൻ്റിൻ്റെ പ്രത്യേക സിറ്റിംഗിൽ പാസാക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു. ഇതിൻ്റെ ഭാഗമായി മന്ത്രി കിരൺ റിജിജു രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി പിന്തുണ തേടിയെങ്കിലും, ബില്ലിനെ അനുകൂലിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി

ദില്ലി: മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലില്‍ ഒരിക്കല്‍ കൂടി കൈവയ്ക്കാന്‍ കേന്ദ്ര സർക്കാരിന്‍റെ നീക്കം. കഴിഞ്ഞ സമ്മേളനത്തില്‍ നീക്കം പരാജയപ്പെട്ടെങ്കില്‍ വര്‍ഷകാല സമ്മേളനത്തിന്‍റെ ദൈര്‍ഘ്യം കൂട്ടി പ്രത്യേക സിറ്റിംഗ് നടത്തി പാസാക്കാനാണ് നീക്കം. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസിന്‍റെ നിലപാട് തേടി. ബില്ലിനെ അനുകൂലിക്കില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. എഫ് സി ആര്‍ എ ബില്ലിനെയും പിന്തുണക്കില്ലെന്ന് കെ സി വേണുഗോപാലും അറിയിച്ചു.

മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കുമോ?

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ബില്‍ പാസാകണമെങ്കില്‍ 360 അംഗങ്ങളുടെ പിന്തുണ വേണം. പ്രതിപക്ഷ നിരയിലെ ഭിന്നത മുതലാക്കാനാകുമെയെന്നാണ് സര്‍ക്കാര്‍ നോക്കുന്നതെങ്കിലും ഡി എം കെ ഇനിയും നിലപാടറിയിച്ചിട്ടില്ല. എന്‍ സി പി ശരദ് പവാര്‍ വിഭാഗവും മനസ് തുറന്നിട്ടില്ല. ചര്‍ച്ചയുടെ തീയതി പരസ്യമായെങ്കിലും പ്രതിപക്ഷത്തെ സര്‍ക്കാര്‍ ഇനിയും അറിയിച്ചിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ദില്ലി പ്രതിഷേധത്തില്‍ അമിത്ഷാ സഭയിലെത്തി പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷ ബഹളം ശമിപ്പിക്കാന്‍ ഇരുസഭകളിലും അധ്യക്ഷന്മാര്‍ നിലപാട് കടുപ്പിച്ചെങ്കിലും ഇന്നും സഭ നടപടികള്‍ ബഹളത്തില്‍ മുങ്ങി. വിഷയത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മൗനം തുടരുമ്പോള്‍ പൊലീസ് നടപടിയില്‍ പരിക്കേറ്റ മറ്റൊരു സംഘം വിദ്യാര്‍ത്ഥികളുമായി രാഹുല്‍ ഗാന്ധി വീണ്ടും മാധ്യമങ്ങൾക്ക് മുന്നിലെത്തിയതും ശ്രദ്ധേയമായ. ഗുണ്ടകളെ വിട്ട് ഇവരെ ഭീഷണിപ്പെടുത്തുകയാണെന്നും അവര്‍ക്കായി നിരന്തരം ശബ്ദിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എത്യോപ്യൻ എയർലൈൻസിന്റെ വിജയശില്പി എയർ ഇന്ത്യയുടെ അമരത്തേക്ക്; ടിവോൾഡെ ​ഗെബ്രേമറിയം എയർ ഇന്ത്യയുടെ പുതിയ സിഇഒ
പരീക്ഷ ക്രമക്കേടുകൾക്ക് പുറമേ എഥനോൾ നയത്തിലടക്കം പ്രക്ഷോഭത്തിന് നീക്കവുമായി സിജെപി, പ്രഖ്യാപനം നാളെ