മാസശമ്പളം 1.7 ലക്ഷം രൂപ, വിരമിക്കാൻ എട്ട് മാസം ബാക്കി; ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്‌ടറെ കൈയ്യോടെ പിടികൂടി ഗുജറാത്തിലെ വിജിലൻസ് സംഘം

Published : Jun 01, 2026, 03:32 PM IST
Vigilance

Synopsis

ഗുജറാത്തിൽ വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറായ അശ്വിൻ ബി ചൗധരി കോടികളുടെ അനധികൃത സ്വത്തുമായി വിജിലൻസിൻ്റെ പിടിയിലായി. സൗരോർജ്ജ പദ്ധതികൾക്ക് അതിവേഗം അനുമതി നൽകിയതിലെ അഴിമതിയെ തുടർന്നായിരുന്നു റെയ്ഡ്. ഇദ്ദേഹത്തിൻ്റെ വസതികളിൽ നിന്നും വാഹനത്തിൽ നിന്നുമായി 2.64 കോടി രൂപയുടെ കണക്കിൽപ്പെടാത്ത ആസ്തികൾ വിജിലൻസ് കണ്ടെത്തി

അഹമ്മദാബാദ്: ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഗുജറാത്തിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ അനധികൃത ആസ്‌തികളുമായി വിജിലൻസിൻ്റെ പിടിയിലായി. ഗുജറാത്ത് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറായ അശ്വിൻ ബി ചൗധരിയാണ് രണ്ട് കോടിയിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഗുജറാത്ത് വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പിടിയിലായത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിൻ്റെ വാഹനം തടഞ്ഞ് പരിശോധിച്ച വിജിലൻസ് സംഘം 5.51 ലക്ഷം രൂപ വാഹനത്തിനുള്ളിൽ നിന്നും കണ്ടെത്തി.

സൗരോർജ്ജ പദ്ധതികൾക്കായുള്ള അനുമതി പത്രങ്ങൾ ഇദ്ദേഹം വളരെ വേഗത്തിൽ ഒപ്പിട്ട് അയച്ചുവരികയായിരുന്നു. പദ്ധതി പ്രദേശങ്ങളിൽ നേരിട്ടെത്തി പരിശോധിച്ച് വേണം അനുമതി നൽകാനെന്ന ചട്ടം പാലിക്കാതെയായിരുന്നു ഇത്. അടുത്ത കാലത്ത് ഇത്തരം 100 സർട്ടിഫിക്കറ്റുകൾ ഇദ്ദേഹം അനുവദിച്ചതായി കണ്ടെത്തി. തുടർന്ന് ഇദ്ദേഹത്തിൻ്റെ ഗാന്ധിനഗറിലെ സർക്കാർ ക്വാർട്ടേർസിലും സൂറത്തിലെ വേസുവിലുള്ള വിഐപി റോഡിലെ വസതിയിലും ഒരേസമയം വിജിലൻസ് സംഘം റെയ്‌ഡ് നടത്തി. ഇവിടെ നിന്നും കണക്കിൽ പെടാത്ത 2.64 കോടി രൂപയുടെ ആസ്‌തികൾ കൂടെ കണ്ടെത്തി. ഇതിൽ 1.76 കോടി രൂപ പണമായും 88.82 ലക്ഷം വിലമതിക്കുന്ന സ്വർണ-വെള്ളി ആഭരണങ്ങളും ഉൾപ്പെടുന്നു. ചൗധരിക്കെതിരെ കേസെടുത്ത വിജിലൻസ് സംഘം ഇദ്ദേഹത്തിൻ്റെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കാൻ നടപടികൾ തുടങ്ങി.

ക്ലാസ് 1 ജീവനക്കാരനായ ഇദ്ദേഹത്തിന് പ്രതിമാസം 1.7 ലക്ഷം രൂപയായിരുന്നു ശമ്പളം. സർവീസിൽ നിന്ന് വിരമിക്കാൻ എട്ട് മാസം മാത്രമാണ് ബാക്കി. ഇദ്ദേഹം ഒപ്പിട്ട ഫയലുകളും, ഇതിലൂടെ അതിവേഗം അനുമതി പത്രം നേടിയവരെയും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിനാണ് വിജിലൻസിൻ്റെ നീക്കം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോൺഗ്രസ് സർക്കാരിന്‍റെ സ്വപ്ന പദ്ധതി, ടെൻഡർ സ്വന്തമാക്കിയത് രാഹുൽ വിമർശിക്കുന്ന അദാനി; ആകെ ധർമ്മസങ്കടത്തിലായി ഡികെ
'പ്രധാനമന്ത്രിക്ക് മാങ്ങയെ കുറിച്ച് പറയാൻ സമയമുണ്ട്, 18.5 ലക്ഷം കുട്ടികളുടെ ആശങ്കയിൽ മൗനം': സിബിഎസ്ഇയുടെ കൂടുതൽ വീഴ്ചകൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി