സിജെ റോയിയുടെ മരണത്തിലെ അന്വേഷണം ഐടി വകുപ്പിലേക്ക് നീളുമോ? കേന്ദ്ര ധനമന്ത്രിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി

Published : Feb 04, 2026, 04:00 PM IST
Karnataka Home Minister G Parameshwara addressing media regarding the investigation into CJ Roy's death in Bengaluru

Synopsis

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയിയുടെ ആത്മഹത്യയിൽ അന്വേഷണം തുടരുകയാണെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര അറിയിച്ചു. ആദായനികുതി വകുപ്പിനെതിരായ ആരോപണങ്ങൾ അന്വേഷണത്തിന് ശേഷമേ സ്ഥിരീകരിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. 

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയിയുടെ ആത്മഹത്യയിൽ ആദായനികുതി വകുപ്പിനെതിരെയുള്ള ആരോപണങ്ങൾ അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ എന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് മരണകാരണത്തെക്കുറിച്ച് അന്തിമ നിഗമനത്തിൽ എത്തുന്നത് അകാലത്തിലുള്ള നടപടിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കേസിൽ നടപടികൾ തുടങ്ങിക്കഴിഞ്ഞു. സിജെ റോയിയുടെ കുടുംബാംഗങ്ങളുടെയും സ്ഥാപനത്തിലെ ജീവനക്കാരുടെയും മൊഴികൾ ഉടൻ രേഖപ്പെടുത്തും. ഇതിനായി കുടുംബാംഗങ്ങൾക്കും അടുത്ത അനുയായികൾക്കും സമ്മൻസ് അയച്ചിട്ടുണ്ട്. പരിശോധനാ സമയത്ത് തങ്ങൾ രേഖകൾ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും റോയിയെ നേരിട്ട് ചോദ്യം ചെയ്തിട്ടില്ലെന്നും ഐടി ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് അയച്ച കത്തിനെക്കുറിച്ച് മന്ത്രി പരമേശ്വര പ്രതികരിച്ചു. ആദായനികുതി വകുപ്പ് കേന്ദ്ര മന്ത്രാലയത്തിന് കീഴിലായതിനാൽ ഇതിൽ എന്ത് നടപടി വേണമെന്ന് ധനമന്ത്രിയാണ് തീരുമാനിക്കേണ്ടത്. ഒരു ജുഡീഷ്യൽ അന്വേഷണമോ മറ്റ് അന്വേഷണമോ അവർ പ്രഖ്യാപിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സിജെ റോയിയുടെ മരണം രാജ്യത്തെ നികുതി ഭരണകൂടത്തിന് ഏറ്റ കറയാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

ജനുവരി 30-ന് ബംഗളൂരുവിലെ ഓഫീസിൽ ആദായനികുതി റെയ്ഡ് നടന്നുകൊണ്ടിരിക്കെയാണ് സിജെ റോയി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്. ഓഫീസിൽ തനിച്ചായിരുന്ന സമയത്ത് അദ്ദേഹം സ്വന്തം നെഞ്ചിലേക്ക് വെടിവെക്കുകയായിരുന്നു എന്നാണ് നിഗമനം. മരണസമയത്ത് റെയ്ഡ് നടപടികളിൽ പാലിക്കേണ്ട ചട്ടങ്ങളിൽ വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷവും കുടുംബവും ആരോപിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ച് കേന്ദ്രം; പുതിയ സർക്കാർ രൂപീകരണം ഉടൻ
10 വർഷത്തെ പക, അമ്മയുടെ കൂടെ ഒളിച്ചോടിയ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്, മൃതദേഹത്തിൽ ചവിട്ടി പൊലീസിനെ കാത്തിരുന്നു