
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ച 'തായ് മാമൻ തങ്ക മോതിരം' എന്ന ജനപ്രിയ പദ്ധതി അപ്രതീക്ഷിതമായി മാറ്റിവെച്ചു. സെപ്റ്റംബർ 15-ന് സംസ്ഥാനത്തെ നവജാത ശിശുക്കൾക്ക് സ്വർണമോതിരം വിതരണം ചെയ്യാനിരുന്ന പരിപാടിയാണ്, മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്രയെ തുടർന്ന് നീട്ടാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വിജയ് നടത്തുന്ന ആദ്യ ഔദ്യോഗിക വിദേശ പര്യടനമാണിത്.
തമിഴ്‌നാട്ടിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് 'അമ്മാവന്റെ' സ്ഥാനത്തുനിന്ന് സ്വർണമോതിരം സമ്മാനിക്കുന്നതാണ് 'തൈമാമൻ തങ്ക മോതിരം' പദ്ധതി. മുഖ്യമന്ത്രി വിജയിയുടെ പ്രത്യേക താല്പര്യപ്രകാരം പ്രഖ്യാപിച്ച ഈ പദ്ധതിയുടെ ആദ്യഘട്ടമാണ് സെപ്റ്റംബർ 15-ന് നടക്കേണ്ടിയിരുന്നത്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഈ ദിവസം ജനിക്കുന്ന കുട്ടികൾക്ക് മോതിരം നൽകാനായിരുന്നു തീരുമാനം. പദ്ധതിയുടെ ഉദ്ഘാടനം വലിയ ആഘോഷമാക്കാനും വലിയ പ്രചാരണം നൽകാനും നേരത്തെ തീരുമാനിച്ചിരുന്നു. തമിഴ് ജനതയുടെ വൈകാരികതയുമായി ബന്ധമുള്ള 'അമ്മാവൻ' എന്ന സങ്കല്പത്തെ മുൻനിർത്തിയുള്ള പേര് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ, ഈ ആഘോഷങ്ങൾക്കാണ് ഇപ്പോൾ താൽക്കാലികമായി തിരശ്ശീല വീണിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്രയാണ് പദ്ധതി മാറ്റിവെക്കാൻ കാരണം. തമിഴ്‌നാട്ടിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായാണ് സി. ജോസഫ് വിജയ് ലണ്ടനിലേക്ക് പോകുന്നത്. മുഖ്യമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗിക വിദേശ നിക്ഷേപക പര്യടനമാണിതെന്നതും ശ്രദ്ധേയമാണ്. ഈ യാത്രയുടെ തീയതികൾ മുൻകൂട്ടി നിശ്ചയിച്ചതിനാലാണ് സെപ്റ്റംബർ 15-ലെ പരിപാടി നീട്ടിവെക്കേണ്ടി വന്നത്. പദ്ധതിയുടെ പുതിയ തീയതി എന്നായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടില്ല. മുഖ്യമന്ത്രി ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam