'ദിഗ്‍വിജയ് സിംഗ് തോറ്റാല്‍ താന്‍ സമാധിയാകാമെന്ന് പറഞ്ഞിട്ടില്ല'; ഇപ്പോള്‍ പിന്തുണ ബിജെപിക്കെന്നും കമ്പ്യൂട്ടര്‍ ബാബ

Published : May 26, 2019, 03:12 PM ISTUpdated : May 26, 2019, 03:13 PM IST
'ദിഗ്‍വിജയ് സിംഗ് തോറ്റാല്‍ താന്‍ സമാധിയാകാമെന്ന് പറഞ്ഞിട്ടില്ല'; ഇപ്പോള്‍ പിന്തുണ ബിജെപിക്കെന്നും കമ്പ്യൂട്ടര്‍ ബാബ

Synopsis

ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ്‍വിജയ് സിംഗിന്‍റെ വിജയത്തിനായി കമ്പ്യൂട്ടര്‍ ബാബ യാഗം നടത്തിയിരുന്നു.

ഇന്‍ഡോര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മിന്നും വിജയം സ്വന്തമാക്കിയതോടെ കളംമാറ്റി ചവിട്ട് കമ്പ്യൂട്ടര്‍ ബാബ. ബിജെപിയെ പിന്തുണയ്ക്കുമെന്ന് കമ്പ്യൂട്ടര്‍ ബാബ അറിയിച്ചു.  ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ്‍വിജയ് സിംഗിന്‍റെ വിജയത്തിനായി കമ്പ്യൂട്ടര്‍ ബാബ യാഗം നടത്തിയിരുന്നു. കൂടാതെ ദിഗ്‍വിജയ് സിംഗിന് വേണ്ടി വർഗീയ വികാരം ഇളക്കുന്നതരത്തിൽ കമ്പ്യൂട്ടര്‍ ബാബ പ്രചാരണം നടത്തിയെന്ന് കാണിച്ച്  ബിജെപി നൽകിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് വരെ അയച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ ബിജെപിക്ക് വീണ്ടും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പ്യൂട്ടര്‍ ബാബ.

രാമക്ഷേത്രം പണിയുകയും ഗംഗാ നദി വൃത്തിയാക്കുകയും ചെയ്താല്‍ സന്യാസി സമൂഹം  നരേന്ദ്ര മോദിയെ പിന്തുണയ്ക്കുമെന്നാണ് കമ്പ്യൂട്ടര്‍ ബാബ പറയുന്നത്.വിജയത്തില്‍ നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു. രാമക്ഷേത്രം പണിയാനും ഗംഗാ നദി ശുചിയാക്കാനും പ്രധാനമന്ത്രിക്ക് എല്ലാ സഹായവും നല്‍കുമെന്നും കമ്പ്യൂട്ടര്‍ ബാബ പറഞ്ഞു. 

തെരഞ്ഞെുപ്പില്‍ ദിഗ്‍വിജയ് സിംഗ് തോറ്റാല്‍ താന്‍ സമാധിയാകുമെന്ന് പറഞ്ഞിട്ടില്ലെന്നും കമ്പ്യൂട്ടര്‍ ബാബ പറഞ്ഞു. ദിഗ്‍വിജയ് സിംഗ് പരാജയപ്പെട്ടാല്‍ സമാധിയാകുമെന്ന് പ്രതിഞ്ജ എടുത്തത് സ്വാമി വൈരഗ്യാനന്ദാണ്. എന്നാല്‍ സമാധിയാകുമെന്ന പ്രതിഞ്ജ എടുത്തതിന് അദ്ദേഹത്തെ പഞ്ചായത്തി നിര‍ഞ്ജനി അഖാരയില്‍ നിന്നും പുറത്താക്കിയെന്ന് കേട്ടതായും കമ്പ്യൂട്ടര്‍ ബാബ പറഞ്ഞു.

മധ്യപ്രദേശിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ശിവ് രാജ് സിംഗ് ചൗഹാൻ സർക്കാരിന്‍റെ കാലത്ത് മന്ത്രി പദവി ഉണ്ടായിരുന്ന സന്യാസിയാണ് കമ്പ്യൂട്ടർ ബാബ. എന്നാൽ രാമക്ഷേത്രമടക്കമുള്ള വിഷയത്തിൽ ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ ശേഷമാണ് കമ്പ്യൂട്ടർ ബാബ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ദിഗ് വിജയ് സിംഗിന് വേണ്ടി രംഗത്തിറങ്ങിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരിടവേളയ്ക്കുശേഷം ദില്ലിയിൽ വായുമലിനീകരണം വീണ്ടും രൂക്ഷം; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, ഓഫീസുകളിൽ വർക്ക് ഫ്രം ഹോം
മുഹമ്മദ് അഖ്‍ലാഖ് വധം: 'പ്രതികളെ വെറുതെ വിടാനുള്ള യുപി സർക്കാറിന്റെ നീക്കത്തിൽ ഇടപെടണം'; രാഷ്ട്രപതിക്ക് വൃന്ദാ കാരാട്ടിന്‍റെ കത്ത്