ആർഎസ്എസ് വേദിയിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ്റെ പ്രസംഗം വൻ വിവാദം; അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്

Published : Jun 26, 2026, 03:39 PM IST
IPS

Synopsis

മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ വിശ്വാസ് നാംഗ്രേ പാട്ടീൽ ആർഎസ്എസിനെ പ്രകീർത്തിച്ച് നടത്തിയ പ്രസംഗം വിവാദമായി. സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണിതെന്ന് ആരോപിച്ച് കോൺഗ്രസ് അന്വേഷണം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥൻ സർക്കാരിന്റെ അനുമതി വാങ്ങിയിരുന്നോ എന്ന് വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു.

മുംബൈ: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ വിശ്വാസ് നാംഗ്രേ പാട്ടീൽ, മുംബൈയിൽ 'സകൽ ഹിന്ദു സമാജ്' സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ പ്രസംഗത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്. ആർഎസ്എസിനെ പ്രകീർത്തിച്ച് അദ്ദേഹം നടത്തിയ പരാമർശങ്ങൾ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ നിഷ്പക്ഷതയെയും പെരുമാറ്റച്ചട്ടങ്ങളെയും ചോദ്യം ചെയ്യുന്നതാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഈ ആഴ്ച ആദ്യം നാഗ്പൂർ പോലീസ് കമ്മീഷണറായി നിയമിതനായ വിശ്വാസ് നാംഗ്രേ പാട്ടീലിന്റെ പ്രസംഗത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിപക്ഷമായ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഓൾ ഇന്ത്യ സർവീസസ് (കണ്ടക്ട്) റൂൾസ് പ്രകാരം ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതിന് മുൻപായി സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം. വിശ്വാസ് നാംഗ്രേ പാട്ടീൽ ഇത്തരത്തിൽ അനുമതി വാങ്ങിയിരുന്നോ എന്ന് വ്യക്തമാക്കണമെന്നും, അനുമതിയില്ലെങ്കിൽ ഉദ്യോഗസ്ഥനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നും ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് കോൺഗ്രസ് ചോദിച്ചു. രാഷ്ട്രീയ സ്വയംസേവക് സംഘിനെയും സ്ഥാപകൻ കെ.ബി. ഹെഡ്ഗേവാറിനെയും പുകഴ്ത്തി സംസാരിച്ചതിലൂടെ ഉദ്യോഗസ്ഥൻ രാഷ്ട്രീയ നിഷ്പക്ഷത ലംഘിച്ചു. രാഷ്ട്രീയത്തിൽ ഇടപെടുന്ന സംഘടനകളുമായി സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടാകരുതെന്നാണ് ചട്ടം. ഒരു പ്രത്യേക പ്രത്യയശാസ്ത്രമുള്ള സംഘടനയുടെ വേദിയിൽ കയറി അതിനെ പ്രകീർത്തിക്കുന്നത് ഈ നിയമങ്ങളുടെ ലംഘനമല്ലേയെന്നും കോൺഗ്രസ് ചോദിക്കുന്നു.

ഇത് ഒരു വ്യക്തിഗത ഉദ്യോഗസ്ഥന്റെ മാത്രം പ്രശ്നമല്ലെന്നും സിവിൽ സർവീസിന്റെ വിശ്വാസ്യതയെയും ഭരണഘടനാ തത്വങ്ങളെയും ബാധിക്കുന്ന കാര്യമാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. ക്രമസമാധാനപാലനം നടത്തേണ്ട പോലീസ്, സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്ന സംഘടനകളെ മഹത്വവൽക്കരിക്കരുതെന്നും കോൺഗ്രസ് പറയുന്നു. നാഗ്പൂരിലേക്ക് അദ്ദേഹത്തെ സ്ഥലം മാറ്റിയതിലൂടെ, ആർഎസ്എസിനെ നേരിട്ട് സേവിക്കാനുള്ള അവസരമാണ് സർക്കാർ നൽകിയിരിക്കുന്നതെന്നും കോൺഗ്രസ് പരിഹസിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിജയ് ഒഴിഞ്ഞ ട്രിച്ചി ഈസ്റ്റിൽ ഡിഎംകെ സ്ഥാനാർഥിയായി സ്റ്റാലിൻ മത്സരിക്കുമോ? സഭയിൽ വേണമെന്ന് ഡിഎംകെ; സാധ്യത തള്ളാതെ മറുപടി
ഓപ്പറേഷൻ സിന്ദൂരിനിടെ വീരമൃത്യു വരിച്ച സൈനികർ ഇവരാണ്; ആദ്യമായി വെളിപ്പെടുത്തി സർക്കാർ