ബിഹാറിൽ കണ്ണീർ, തെലങ്കാനയിൽ ചിരി; ജൂബിലി ഹിൽസിൽ കോൺഗ്രസിന് മികച്ച വിജയം; ബിആർഎസിൻ്റെ സീറ്റ് പിടിച്ചെടുത്തു

Published : Nov 14, 2025, 09:47 PM IST
Jubilee Hills By Election

Synopsis

തെലങ്കാനയിലെ ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നവീൻ യാദവ് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്‌ഹറുദ്ദീനെ മന്ത്രിയാക്കിയ നീക്കം തെലങ്കാനയിലെ മുസ്ലിം വോട്ടർമാരെ സ്വാധീനിച്ചു.

ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ കോൺഗ്രസിന് തെലങ്കാനയിൽ ആശ്വാസ ജയം. തെലങ്കാനയിലെ ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചു. ബിആർഎസ് എംഎൽഎ മഗന്തി ഗോപിനാഥിന്റെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിആർഎസ് സ്ഥാനാർത്ഥിയായി മത്സരിച്ച മഗന്തി സുനിത ഗോപിനാഥിനെ 24,729 വോട്ടിന് കോൺഗ്രസിന്റെ നവീൻ യാദവ് പരാജയപ്പെടുത്തി.

ആകെ 33 ശതമാനത്തിലേറെ മുസ്ലിം വോട്ടർമാരുള്ള മണ്ഡലമാണിത്. ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്‌ഹറുദ്ദീനെ മന്ത്രിയാക്കി കോൺഗ്രസ് നടത്തിയ രാഷ്ട്രീയ നീക്കം മുസ്ലിം വോട്ടുകളിൽ ചലനമുണ്ടാക്കി. കോൺഗ്രസും ബിആർഎസും തമ്മിലുള്ള വോട്ട് വ്യത്യാസത്തോളം പോലും ബിജെപിക്ക് മണ്ഡലത്തിൽ നേടാനായില്ലെന്നതും പ്രത്യേകതയാണ്.

അതേസമയം ബിഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് ഏറ്റത്. മഹാസഖ്യം 34 സീറ്റിലേക്ക് ചുരുങ്ങിയപ്പോൾ മത്സരിച്ച ബഹുഭൂരിപക്ഷം സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു. ആറിടത്ത് മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. ഇടതുപാർട്ടികൾ മൂന്ന് സീറ്റിലും ആർജെഡി 25 സീറ്റിലേക്കും ചുരുങ്ങി. 202 സീറ്റ് നേടി എൻഡിഎ അധികാരം ഉറപ്പിച്ച തെരഞ്ഞെടുപ്പിൽ 89 സീറ്റ് നേടി ബിജെപിയും 85 സീറ്റ് നേടി ജെഡിയുവും തുല്യ ശക്തികളെന്ന് തെളിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ
'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ