രണ്ട് വർഷമായി വിട്ടുമാറാത്ത വയറുവേദന, മരുന്നുകളൊന്നും ഫലിച്ചില്ല; സിടി സ്കാൻ ചെയ്തപ്പോൾ ഞെട്ടൽ, കണ്ടത് കത്രിക

Published : Dec 01, 2024, 10:40 AM ISTUpdated : Dec 01, 2024, 10:54 AM IST
രണ്ട് വർഷമായി വിട്ടുമാറാത്ത വയറുവേദന, മരുന്നുകളൊന്നും ഫലിച്ചില്ല; സിടി സ്കാൻ ചെയ്തപ്പോൾ ഞെട്ടൽ, കണ്ടത് കത്രിക

Synopsis

ഗുരുതരമായ വീഴ്ചയ്ക്ക് ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യുവതിയുടെ കുടുംബം

ഭോപ്പാൽ: കഠിനമായ വയറുവേദനയുടെ കാരണം കണ്ടെത്താൻ സിടി സ്കാൻ ചെയ്ത യുവതി ഞെട്ടിപ്പോയി. വയറ്റിനുള്ളിൽ കണ്ടെത്തിയത് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രികയാണ്. മധ്യപ്രദേശിലെ ഭിന്ദിൽ നിന്നാണ് ഡോക്ടർമാരുടെ അശ്രദ്ധയുടെ മറ്റൊരു റിപ്പോർട്ട് കൂടി പുറത്തുവന്നത്. 

തുടർച്ചയായ വയറുവേദനയ്ക്ക് ഡോക്ടർ കുറിച്ച് നൽകിയ മരുന്നുകളൊന്നും ഫലിക്കാതെ വന്നതോടെയാണ് കമല ബായ് എന്ന 44കാരി സ്കാൻ ചെയ്തത്. അപ്പോഴാണ് കത്രിക കണ്ടെത്തിയത്. വയറ്റിൽ ലോഹവസ്തുവാണ് ആദ്യം കണ്ടതെന്നും പിന്നീടത് കത്രികയാണെന്ന് തെളിഞ്ഞതായും സ്കാൻ ചെയ്ത സതീഷ് ശർമ പറഞ്ഞു. 

രണ്ട് വർഷം മുമ്പ് ഗ്വാളിയോറിലെ ഒരു ആശുപത്രിയിൽ കമലയ്ക്ക് ശസ്ത്രക്രിയ ചെയ്തിരുന്നുവെന്ന് കുടുംബം പറയുന്നു. അന്നു മുതൽ നിരന്തരം വയറുവേദന അനുഭവപ്പെട്ടു. മരുന്ന് കഴിച്ചിട്ടും മാറ്റമുണ്ടാകാതിരുന്നതോടെയാണ് സ്കാൻ ചെയ്യാൻ ഡോക്ടർമാർ നിർദേശിച്ചത്. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ അബദ്ധത്തിൽ കത്രിക വയറിനുള്ളിൽ മറന്നതാണെന്നാണ് സംശയം.

ഗുരുതരമായ വീഴ്ചയ്ക്ക് ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കമലയുടെ കുടുംബം ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് കമല ബായിക്ക് ഇത്രയും വേദന അനുഭവിക്കേണ്ടി വന്നതെന്ന് കുടുംബം പറഞ്ഞു. സ്കാനിങ് സംബന്ധിച്ച് പൂർണമായ റിപ്പോർട്ട് തയ്യാറാക്കി ഉന്നത അധികാരികൾക്ക് അയക്കുമെന്ന് ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചു.

ഉണ്ടക്കണ്ണ് മിഴിച്ച് പേടിച്ചരണ്ട കുഞ്ഞൻ രോഗി; പരിക്കേറ്റ കുട്ടിത്തേവാങ്കിന് കണ്ണൂർ മൃഗാശുപത്രിയിൽ ചികിത്സ നൽകി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ