റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് കിട്ടിയത് ഒന്നര ലക്ഷം രൂപയുടെ ഫോൺ, തിരികെ നൽകി പോര്‍ട്ടര്‍, ഉടമയും സ്പെഷ്യൽ

Published : Mar 22, 2023, 09:16 PM IST
റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് കിട്ടിയത് ഒന്നര ലക്ഷം രൂപയുടെ ഫോൺ, തിരികെ നൽകി പോര്‍ട്ടര്‍, ഉടമയും സ്പെഷ്യൽ

Synopsis

ദിവസക്കൂലിക്കാരനായ ദശരഥിന് ഇത്രയും വിലയുള്ള ഫോൺ ലഭിച്ചപ്പോഴും തിരിച്ച് നൽകാൻ കാണിച്ച മനസിനെയാണ് എല്ലാവരും അഭിനന്ദിക്കുന്നത്.

ദില്ലി: എല്ലാ ദിവസത്തെയും പോലെ സാധാരണമായി റെയിൽവേ സ്റ്റേഷനിൽ എത്തുവരുടെ ലഗേജുകൾ ചുമന്ന് ലക്ഷ്യ സ്ഥാനത്ത് എത്തിക്കുകയായിരുന്നു ദശരഥ് ദോണ്ട്. ദാദര്‍ റെയിൽവേ സ്റ്റേഷനിലെ  നാലാമത്തെ പ്ലാറ്റ്ഫോമിലെ സീറ്റിനടയിൽ ഒരു ഫോൺ ദശരഥിന്റെ ശ്രദ്ധയിൽ പെട്ടു. ഫോൺ കയ്യിലെടുത്ത ദശരഥ് അടുത്തുള്ളവരോടെല്ലാം ചോദിച്ച് ഉടമയെ തേടി. 

എന്നാൽ ഉടമയെ കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒടുവിൽ റെയിൽവേ പൊലീസിനെ സമീപിച്ച് ഫോൺ അവര്‍ക്ക് കൈമാറി.  1.4 ലക്ഷം വില വരുന്ന ഫോണായിരുന്നു അത്. ദിവസം 300- 400 രൂപ മാത്രം കൂലിക്ക് ജോലി ചെയ്യുന്ന ദശരഥിന്റെ  സത്യസന്ധതയിൽ അത്ഭുതപ്പെട്ടത് റെയിൽവേ പൊലീസ് മാത്രമല്ല, മറിച്ച് ഫോണിന്റ ഉടമ കൂടിയായിരുന്നു.

അതേസമയം,  ഈ ഫോണിന്റെ ഉടമയ്ക്കുമുണ്ടായിരുന്നു വലിയൊരു പ്രത്യേകത. സാക്ഷാൽ ബോളീവുഡ് സൂപ്പര്‍ താരം അമിതാബ് ഭച്ചന്റെ വിശ്വസ്ഥനായ മേക്കപ്പ് മാൻ ദീപക് സാവന്തിന്റേതായിരുന്നു. ഫോൺ. പെലീസ് നടത്തിയ അന്വേഷണത്തിലാണ് ഫോണിന്റെ ഉടമ അമിതാബ് ഭച്ചന്റെ സഹായി ആണ് എന്ന് കണ്ടെത്തിയത്. ഫോൺ ഉടമസ്ഥന് കൈമാറിയ വിവരം പൊലീസ് അറിയിച്ചു. പിന്നാലെ സാവന്ത് ദശരഥിന് നന്ദി അറിയിച്ചു. തന്റെ സന്തോഷത്തിന് ആയിരം രൂപ  നൽകുകയും ചെയ്തു. 

Read more: അനുമോൾ ഇറങ്ങിപ്പോയെന്ന്, പിന്നെയാരും കണ്ടില്ല, വീട്ടിൽ ദുര്‍ഗന്ധം, കട്ടിലിനടിയിൽ മൃതദേഹം, ബിജേഷിന തേടി പൊലീസ്

ഫോൺ എത്ര രൂപയുടേതാണെന്നോ ഏതാണെന്നോ ഒന്നും തനിക്കറിയില്ലായിരുന്നു എന്ന് ദശരഥ്പറഞ്ഞു. ദിവസക്കൂലിക്കാരനായ ദശരഥിന് ഇത്രയും വിലയുള്ള ഫോൺ ലഭിച്ചപ്പോഴും തിരിച്ച് നൽകാൻ കാണിച്ച മനസിനെയാണ് എല്ലാവരും അഭിനന്ദിക്കുന്നത്.ദീപക് സാവന്ത് കഴിഞ്ഞ 50 വർഷമായി ബിഗ് ബിയുടെ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി നോക്കി വരികയാണ്. അമിതാബ് ഭച്ചനുമായി നീണ്ട കാലത്തെ അടുപ്പമുള്ള സാവന്ത് സിനിമാ മേഖലയിൽ പ്രശസ്തനാണ്.

PREV
Read more Articles on
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്