'ഏത് സാഹചര്യവും നേരിടാൻ രാജ്യം സജ്ജം, നിലവിൽ എൽപിജി ക്ഷാമമില്ല, 5 കപ്പലുകള്‍ കൂടി ഉടനെത്തും'; സര്‍വകക്ഷി യോഗത്തിൽ കേന്ദ്രം

Published : Mar 25, 2026, 07:39 PM ISTUpdated : Mar 25, 2026, 09:41 PM IST
India Convenes All Party Meeting Amid West Asia Tensions Key Strategy Discussions Underway

Synopsis

ഏത് സാഹചര്യവും നേരിടാൻ രാജ്യം തയ്യാറാണെന്ന് പശ്ചിമേഷ്യൻ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിൽ യോഗത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചു.നിലവിൽ എൽപിജി ക്ഷാമം ഇല്ലെന്നും കൂടുതൽ കപ്പലുകൾ എത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം യോഗത്തിൽ വ്യക്തമാക്കി.

ദില്ലി: ദില്ലി:രാജ്യത്തെ ഊർജ്ജ പ്രതിസന്ധിയില്ലെന്ന് സർവകക്ഷിയോഗത്തിൽ ആവർത്തിച്ച് കേന്ദ്രസർക്കാർ. പശ്ചിമേഷ്യയിലെ സാഹചര്യം വിശദീകരിച്ച സർക്കാർ പ്രവാസികളുടെ സുരക്ഷയ്ക്കാണ് മുൻഗണന എന്നും ഏതു സാഹചര്യവും നേരിടാൻ സജ്ജമാണെന്നും വ്യക്തമാക്കി. സംഘര്‍ഷം പരിഹരിക്കുന്നതിനായി മധ്യസ്ഥത വഹിക്കാന്‍ തല്‍ക്കാലം ഇന്ത്യ ഇല്ലെന്ന സൂചനയാണ് വിദേശകാര്യമന്ത്രി നൽകിയത്. ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ് തീരുമാനം എന്ന് കേന്ദ്രമന്ത്രി കിരൺ റിജജ്ജു പ്രതികരിച്ചപ്പോൾ സർക്കാരിന്‍റെ വിശദീകരണത്തിൽ തൃപ്തരല്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.പാർലമെൻറ് സമുച്ചയത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗം ഒന്നേമുക്കാൽ മണിക്കൂറാണ് നീണ്ടത്.രാജ്യത്ത് പെട്രോളിനോ ഡീസലിനോ പാചകവാതകത്തിനോ പ്രതിസന്ധി ഇല്ലെന്ന് കേന്ദ്രം യോഗത്തിൽ വിശദീകരിച്ചു.

നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. ഹോർമുസ് കടലിടുക്ക് കടന്ന് അഞ്ച് കപ്പലുകൾ കൂടി അടുത്താഴ്ച ഇന്ത്യയിലെത്തും. കപ്പലുകളുടെ സുരക്ഷിതയാത്രയ്ക്ക് എല്ലാ സജ്ജീകരണങ്ങളും സ്വീകരിച്ചിട്ടുണ്ട്.കടലിടുക്ക് വഴി കൂടുതൽ ഇന്ത്യൻ കപ്പലുകൾക്ക് യാത്ര ചെയ്യാനായത് നയതന്ത്ര വിജയം എന്നും യോഗത്തിൽ സർക്കാർ അവകാശപ്പെട്ടു. ഗൾഫിലുള്ള പ്രവാസികളുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നത്. നിലവിലെ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ആവശ്യമാണ് ഇന്ത്യയുടെ നിലപാട്. യുദ്ധം എല്ലാവർക്കും പ്രതിസന്ധിയെന്ന് ട്രംപിനോട് പ്രധാനമന്ത്രി വ്യക്തമാക്കിയെന്ന് പ്രതിപക്ഷ പാർട്ടികളോട് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വിശദീകരിച്ചു. വിവരങ്ങൾ പ്രതിപക്ഷ പാർട്ടികളെ ഉൾപ്പെടെ ധരിപ്പിച്ചെന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട പാർലമെൻററി കാര്യമന്ത്രി കിരൺ റിജജ്ജു പ്രതികരിച്ചു

പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനത്തിന് പിന്നാലെയാണ് യുദ്ധം തുടങ്ങിയതെന്ന് പ്രതിപക്ഷ പാർട്ടിയിലെ ചില നേതാക്കൾ യോഗത്തിനിടയിൽ ഉന്നയിച്ചു. എന്നാൽ, ഇസ്രായേൽ സന്ദർശനം മുൻകൂട്ടി തീരുമാനിച്ചതാണ് കേന്ദ്രം വിശദീകരിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ,വിദേശകാര്യ മന്ത്രി എസ് ജയശങ്കർ , ധനമന്ത്രി നിർമ്മല സീതാരാമൻ,പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഉൾപ്പെടെയുള്ളവരും യോഗത്തിൽ പങ്കെടുത്തു.എന്നാൽ സർക്കാരിൻറെ വിശദീകരണത്തിൽ തൃപ്തനല്ലെന്നാണ് കോൺഗ്രസ് പ്രതികരണം. യുദ്ധത്തിനെതിരെ ശക്തമായ നിലപാട് എടുക്കാൻ സർക്കാർ തയ്യാറാകണമന്ന് ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ലേയിലെ സൈനിക ക്യാമ്പിലെത്തുന്നു, ചരിത്രത്തിലാദ്യമായി സൈനികരുമായി നേരിൽ സംസാരിക്കും; 28 ന് സുര്യകാന്ത് ചരിത്രം കുറിക്കും
വിജയ് സ്ഥാനാർത്ഥിയാകുമെന്ന് കരുതുന്ന പെരമ്പൂരിൽ എഐഎഡിഎംകെയും ബിജെപിയും മത്സരിക്കില്ല; തമിഴ്നാട് എൻഡിഎയിൽ സീറ്റ് വിഭജനം പൂർത്തിയായി