ശിവലിംഗം കണ്ടെത്തിയെന്നത് അഭ്യൂഹമെന്ന് മസ്ജിദ് കമ്മിറ്റി; ഗ്യാൻവാപി മസ്ജിദ് കേസിൽ വാദം കേൾക്കൽ ഇന്നും തുടരും

Published : May 27, 2022, 07:59 AM ISTUpdated : May 27, 2022, 08:01 AM IST
ശിവലിംഗം കണ്ടെത്തിയെന്നത് അഭ്യൂഹമെന്ന് മസ്ജിദ് കമ്മിറ്റി; ഗ്യാൻവാപി മസ്ജിദ് കേസിൽ വാദം കേൾക്കൽ ഇന്നും തുടരും

Synopsis

മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന അഭ്യൂഹം പ്രചരിപ്പിക്കുകയാണെന്നും മസ്ജിദ് കമ്മിറ്റി പരാതിപ്പെട്ടു.

വാരാണസി: ഗ്യാൻവാപി മസ്ജിദ് കേസിൽ (Gyanvapi Masjid case)  വാരാണസി ജില്ലാ കോടതിയിലെ വാദം കേൾക്കൽ ഇന്നും തുടരും. ഹിന്ദുസ്ത്രീകളുടെ അപേക്ഷ കേൾക്കാൻ കോടതിക്ക് അധികാരമില്ലെന്ന് 1991ലെ ആരാധനാലയ സംരക്ഷണ നിയമം ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി വാദിച്ചിരുന്നു. മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന അഭ്യൂഹം പ്രചരിപ്പിക്കുകയാണെന്നും മസ്ജിദ് കമ്മിറ്റി പരാതിപ്പെട്ടു. സർവേ റിപ്പോർട്ടുകളുടെ പകർപ്പ് കോടതി നിർദ്ദേശം പ്രകാരം കക്ഷികൾക്ക് നൽകി. അതേസമയം, ഗ്യാൻവാപി കേസിൽ പരാതി നൽകിയവരുടെ കൈയിൽ തെളിവില്ലെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചു. തെളിവില്ലാത്ത ഹർജി തുടക്കത്തിലേ തള്ളണമായിരുന്നു. പരാതിയിലെ വൈരുദ്ധ്യങ്ങൾ കോടതിയെ രേഖാമൂലം അറിയിച്ചെന്ന് മസ്ജിദ് കമ്മിറ്റി വ്യക്തമാക്കി. 

ഗ്യാൻവാപി കേസിൽ ഇന്ന് വാരാണസി കോടതി ഉത്തരവിറക്കും, ശേഷം വിശദമായ വാദം

ഗ്യാന്‍വാപി കേസില്‍ ഹിന്ദു സ്ത്രീകളുടെ പരാതി നിലനില്‍ക്കുമോ എന്നതില്‍ ആദ്യം വാദം; വ്യാഴാഴ്ച്ച തുടങ്ങും

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്ക് അയവില്ല, ഇന്ന് മാത്രം റദ്ദാക്കിയത് 650 വിമാന സര്‍വീസുകള്‍, ബുധനാഴ്ചയോടെ യാത്രാ പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കുമെന്ന് ഇൻഡിഗോ
കുനോ ദേശീയോദ്യാനത്തിൽ 20 മാസം മാത്രം പ്രായമുള്ള ചീറ്റക്കുഞ്ഞ് വാഹനമിടിച്ച് ചത്തു, വനത്തിലേക്ക് തുറന്ന് വിട്ടിട്ട് ഒരു ദിവസം മാത്രം