കൊവിഡ്; മഹാരാഷ്ട്രയിൽ പ്ലാസ്മ തെറാപ്പിക്ക് അനുമതി; മന്ത്രിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Web Desk   | Asianet News
Published : Apr 23, 2020, 10:45 AM IST
കൊവിഡ്; മഹാരാഷ്ട്രയിൽ പ്ലാസ്മ തെറാപ്പിക്ക് അനുമതി; മന്ത്രിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Synopsis

431 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 5652 ആയി. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്.  

മുംബൈ: മഹാരാഷ്ട്രയിൽ മന്ത്രി ജിതേന്ദ്ര അവാഡിനെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഒരാഴ്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അന്ന് അവാഡിന്റെ പരിശോധനാഫലം നെഗറ്റീവായിരുന്നു. അതേസമയം, പ്ലാസ്മാ തെറാപ്പി നടത്താൻ മഹാരാഷ്ട്ര സർക്കാരിന് ഐസിഎംആർ അനുമതി നൽകി. 

431 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 5652 ആയി. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 269 പേർ രോഗം ബാധിച്ച് ഇതുവരെ മരിച്ചെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 

മുംബൈയിലാണ് രോഗബാധിതർ ഏറ്റവും കൂടുതലുള്ളത്. ഇവിടെ 3096 പുേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. പൂനെയിൽ 660 പേർക്കും താനെയിൽ 465 പേർക്കും നാസികിൽ 96 പേർക്കും നാഗ്പൂരിൽ 76 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

അതേസമയം, രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 21,000 കടന്നു. 21,393 പേർക്ക് കൊവിഡ് ബാധിച്ചെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. 24 മണിക്കൂറിനുള്ളിൽ 1409 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 

Read Also: കൊവിഡിനെതിരെ പോരാട്ടം; മോദിയെ അഭിനന്ദനം കൊണ്ട് മൂടി മൈക്രോസോഫ്റ്റ് സ്ഥാപകന്‍...

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസ്; ഗാന്ധി കുടുംബത്തിന് ആശ്വാസം, ദില്ലി കോടതി കുറ്റപത്രം സ്വീകരിച്ചില്ല, 'അന്വേഷണം തുടരണം'
'പാവം മെസിയെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുന്നത് കണ്ടോ...', മുഖ്യമന്ത്രിയെ ട്രോളി കേന്ദ്ര മന്ത്രി; സിംപിൾ പാസ് പോലും ചെയ്യാൻ പറ്റില്ലേ എന്ന് പരിഹാസം