
കോയമ്പത്തൂർ: ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്കുള്ള യശ്വന്ത്പൂർ എക്സ്പ്രസ് ട്രെയിനിൽ കൊവിഡ് ബാധിച്ചയാൾ സഞ്ചരിച്ച സംഭവത്തിൽ തുടർനടപടി സ്വീകരിക്കാതെ തമിഴ്നാട് സർക്കാർ. കോവിഡ് ബാധിതയായ കോയമ്പത്തൂർ സ്വദേശിനിയായ യുവതിയാണ് നൂറുകണക്കിന് മലയാളികൾ സ്ഥിരമായി സഞ്ചരിക്കുന്ന കണ്ണൂർ എക്സ്പ്രസിൽ ബെംഗളൂരു മുതൽ കോയമ്പത്തൂർ വരെ സഞ്ചരിച്ചത്.
രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തിയ ഇവരുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചപ്പോൾ ആണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഇവർ യശ്വന്ത്പൂർ എക്സ്പ്രസിലാണ് കോയമ്പത്തൂരിലെത്തിയത് എന്ന വിവരം ലഭിച്ചത്. മാർച്ച് 17- നാണ് യുവതി ട്രെയിനിൽ യാത്ര ചെയ്തത്. സംഭവത്തിൽ തമിഴ്നാട് സർക്കാർ ഇതുവരെ കേരള സർക്കാരുമായി ബഡപ്പെടുകയോ വിവരങ്ങൾ കൈമാറുകയോ ചെയ്തിട്ടില്ല. യുവതിയുടെ റൂട്ട് മാപ്പ് പുറത്തിറാക്കാനുള്ള നടപടികളും തമിഴ്നാട് സ്വീകരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam