
ദില്ലി: കൊവിഡ് രോഗികൾക്ക് നിർബന്ധിത സർക്കാർ നിരീക്ഷണം ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം പിൻവലിക്കണമെന്ന് ദില്ലി സർക്കാർ. ഈ നിർദ്ദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിൽ ശക്തമായ ഭാഷയിലാണ് കെജ്രിവാൾ പ്രതിഷേധം അറിയിച്ചത്.
സംസ്ഥാന സർക്കാരിനോട് ആലോചിക്കാതെയാണ് കേന്ദ്രസർക്കാർ ഈ തീരുമാനം എടുത്തതെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തി. ഐസിഎംആറിന്റെ മാനദണ്ഡങ്ങൾ പ്രകാരമാണ് ദില്ലിയിൽ കൊവിഡുമായി ബന്ധപ്പെട്ട നടപടികൾ കൈക്കൊള്ളുന്നതെന്നും ഈ സാഹചര്യത്തിൽ ദില്ലിക്ക് മാത്രമായി വ്യത്യസ്ത നിയമം എന്താണെന്നും അദ്ദേഹം ചോദിച്ചു.
ഇന്ന് വൈകീട്ട് ദില്ലി ലഫ്റ്റനന്റ് ഗവർണറുമായി വിഷയം ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വൈകുന്നേരം 5 മണിക്കാണ് കൂടിക്കാഴ്ച്ച നിശ്ചയിച്ചിരിക്കുന്നത്. അതേസമയം അവധിക്കു പോയ ആരോഗ്യ പ്രവർത്തകരെ തിരികെ വിളിക്കാൻ ദില്ലി സർക്കാർ നിർദേശം നൽകി. അടിയന്തിര സാഹചര്യത്തിൽ മാത്രം അവധി അനുവദിച്ചാൽ മതിയെന്നും സർക്കാർ ഉത്തരവ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam