മുന്നണി തകർന്നടിഞ്ഞപ്പോഴും സിറ്റിങ് സീറ്റ് നിലനിർത്തി സിപിഎം; സിപിഐക്ക് സമ്പൂർണ പരാജയം; ഇടതു പാർട്ടികൾക്ക് ആകെ മൂന്ന് സീറ്റ്

Published : Nov 14, 2025, 09:34 PM IST
CPIM flag

Synopsis

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിൻ്റെ ഭാഗമായി മത്സരിച്ച സിപിഎമ്മിന് ഒരു സിറ്റിങ് സീറ്റിൽ വിജയിക്കാനായി. എന്നാൽ കഴിഞ്ഞ തവണ 16 സീറ്റുകൾ നേടിയ ഇടതുപാർട്ടികൾക്ക് ഇത്തവണ ആകെ മൂന്ന് സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. 

പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിൻ്റെ ഭാഗമായി മത്സരിച്ച സിപിഎമ്മിന് സിറ്റിങ് സീറ്റുകളിൽ ഒന്നിൽ ജയം. സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച അശോക് കുമാറാണ് ജയിച്ചത്. ജെഡിയു സ്ഥാനാർത്ഥി രവീണ കുശ്വാഹയെ 10281 വോട്ടുകൾക്കാണ് അജയ് കുമാർ പരാജയപ്പെടുത്തിയത്. മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയാണ് അജയ് കുമാർ.

ഇത്തവണ സംസ്ഥാനത്ത് മൂന്ന് സീറ്റിലാണ് സിപിഎം മത്സരിച്ചത്. മാഞ്ചിയിൽ സിപിഎമ്മിൻ്റെ സിറ്റിങ് എംഎൽഎ ഡോ.സത്യേന്ദ്ര യാദവ് 9787 വോട്ടിന് പരാജയപ്പെട്ടു. ഇവിടെ ജെഡിയുവിലെ രൺധീർ കുമാർ സിങ് വിജയിച്ചു. പിപ്ര 17 മണ്ഡലത്തിൽ സിപിഎമ്മിൻ്റെ രാജ്‌മംഗൽ പ്രസാദ് 10745 വോട്ടുകൾക്ക് ബിജെപിയിലെ ശ്യാം ബാബു പ്രസാദ് യാദവിനോട് പരാജയപ്പെട്ടു. മണ്ഡലത്തിൽ ജൻ സുരാജ് പാർട്ടി സ്ഥാനാർത്ഥി സുബോധ് കുമാർ 9487 വോട്ട് നേടി മൂന്നാമതെത്തി.

കഴിഞ്ഞ തവണ സംസ്ഥാനത്ത് 29 സീറ്റുകളിൽ മത്സരിച്ച ഇടതുപാർട്ടികൾക്ക് 16 സീറ്റുകളിൽ വിജയിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇത്തവണ വലിയ ഭരണാനുകൂല വികാരം പ്രകടമായപ്പോൾ ഇടതുപാർട്ടികളുടെ പ്രകടനവും നിരാശാജനകമായി. സിപിഐ (എംഎൽ) ലെനിനിസ്റ്റ് സ്ഥാനാർത്ഥികൾക്ക് പാലിഗഞ്ചിലും കാരകാടും മാത്രമാണ് ജയിക്കാൻ സാധിച്ചത്. ആകെ 33 സീറ്റുകളിൽ മത്സരിച്ച ഇടതുപാർട്ടികളുടെ സീറ്റ് വിഹിതം മൂന്നിലേക്ക് ഒതുങ്ങി. സിപിഐക്ക് ഇക്കുറി ഒരു സീറ്റിലും ജയിക്കാൻ സാധിച്ചില്ല.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബംഗാളിൽ എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 58 ലക്ഷം പേരെ
കാലം മായ്ക്കാത്ത വീരസ്മരണ-1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ സ്മരണ