ഇന്ധന നിയന്ത്രണ സ്വിച്ച് പ്രവർത്തന രഹിതമായതിനെ തുടർന്ന് ലണ്ടനിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം നിലത്തിറക്കി. 

ദില്ലി: ഇന്ധന നിയന്ത്രണ സ്വിച്ച് പ്രവർത്തന രഹിതമായതിനെ തുടർന്ന് ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം സര്‍വീസ് നടത്തിയില്ല. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് ബെം​ഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന വിമാനമാണ് നിലത്തിറത്തിയത്. എഞ്ചിൻ സ്റ്റാർട്ടപ്പ് സമയത്ത് 'കട്ട്ഓഫ്' സ്ഥാനത്തേക്ക് നീങ്ങിയതിനെ തുടർന്നായിരുന്നു നടപടി. AI 132 എന്ന വിമാനമാണ് നിലത്തിറക്കിയത്. ബോയിംഗ് 787-8 വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചിൽ തകരാർ സംഭവിച്ചതായി പൈലറ്റ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടിയെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു.

സംഭവം ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎയെ അറിയിച്ചു. തുടർന്ന്, ഡിജിസിഎയുടെ നിർദ്ദേശപ്രകാരം എയർ ഇന്ത്യ തങ്ങളുടെ എല്ലാ ബോയിംഗ് 787 വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിച്ചുവെന്നും യാതൊരു പ്രശ്‌നവും കണ്ടെത്തിയില്ലെന്നും എയർ ഇന്ത്യയിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് മുൻ‌ഗണനയെന്ന് വക്താവ് പറഞ്ഞു.

സമാനമായ വിഭാഗത്തിൽപ്പെട്ട മറ്റൊരു വിമാനം നേരത്തെ അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ടിരുന്നു എന്നതിനാൽ അതീവ ഗൗരവത്തോടെയാണ് അധികൃതർ ഈ സംഭവത്തെ കാണുന്നത്. തകരാറിനെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിന് സാങ്കേതിക തകരാർ