കോണ്‍ഗ്രസിനെ തിരുത്തി സിപിഎം, ഭാരത് ജോഡോ യാത്ര കോൺഗ്രസിൻ്റെ പരിപാടി; സിപിഎം പങ്കെടുക്കില്ലെന്ന് യെച്ചൂരി

Published : Dec 28, 2022, 05:51 PM ISTUpdated : Dec 28, 2022, 06:02 PM IST
കോണ്‍ഗ്രസിനെ തിരുത്തി സിപിഎം,  ഭാരത് ജോഡോ യാത്ര കോൺഗ്രസിൻ്റെ പരിപാടി; സിപിഎം പങ്കെടുക്കില്ലെന്ന് യെച്ചൂരി

Synopsis

ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കശ്മീരിലെത്തിയപ്പോള്‍, യാത്രയില്‍ പങ്കാളിയാകാമെന്ന് തരിഗാമി ഉറപ്പ് നല്‍കിയതായാണ് എഐസിസി നേതൃത്വം അവകാശപ്പെടുന്നത്. 

ദില്ലി : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്ന് സിപിഎം. കശ്മീരില്‍ സിപിഎം നേതാവ് യൂസഫ് തരിഗാമി യാത്രയുടെ ഭാഗമാകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ തിരുത്ത്. ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കശ്മീരിലെത്തിയപ്പോള്‍, യാത്രയില്‍ പങ്കാളിയാകാമെന്ന് തരിഗാമി ഉറപ്പ് നല്‍കിയതായാണ് എഐസിസി നേതൃത്വം അവകാശപ്പെടുന്നത്. 

മെഹ്ബൂബ മുഫ്തി, ഫറൂക്ക് അബ്ദുള്ളയടക്കമുള്ള നേതാക്കളും യാത്രയുടെ ഭാഗമാകും. വിശാല പ്രതിപക്ഷ സഖ്യ നീക്കങ്ങളുടെ സാധ്യത യാത്രയിലൂടെ കോണ്‍ഗ്രസ് പരിശോധിക്കുമ്പോഴാണ് സിപിഎം വിയോജിക്കുന്നത്. യാത്ര കോണ്‍ഗ്രസിന്‍റേതാണെന്നും, പങ്കെടുക്കുമോയെന്ന ചോദ്യം തന്നെ അപ്രസക്തമാണെന്നും സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. 

'ജയരാജനെതിരായ പരാതി പിബി ചര്‍ച്ച ചെയ്തില്ല, ഭാരത് ജോഡോ യാത്രയിൽ സിപിഐഎം നേതാക്കൾ പങ്കെടുക്കില്ല ': യെച്ചൂരി

യാത്രയെ നേരത്തെ കേരള നേതാക്കള്‍ വിമര്‍ശിച്ചപ്പോള്‍ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള  ദേശീയ നേതാക്കൾ അതിനോട് അകലം പാലിച്ചിരുന്നു. എന്നാൽ യാത്രയുടെ സംഘാടനത്തെ കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യാത്രയില്‍ നേരിട്ട് പങ്കെടുത്താല്‍ കേരളത്തിലടക്കം അത് രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന് കണ്ടാണ് കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കുന്നത്. 

അതേ സമയം യാത്ര ദില്ലിയിലെത്തിയപ്പോള്‍ വലിയ സുരക്ഷ വീഴ്ചയുണ്ടായെന്നാണ് കോണ്‍ഗ്രസിന്‍റെ പരാതി. രാഹുല്‍ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അമിത്ഷാക്ക് കത്ത് നല്‍കി. ദില്ലി പോലീസ് രാഹുലിന് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് അമിത് ഷാക്ക് നല്‍കിയ കത്തില്‍ കോണ്‍ഗ്രസ് ആരോപിച്ചു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിജയ്ക്ക് 'കൈ'കൊടുക്കാതെ കോണ്‍ഗ്രസ്; ടിവികെയുമായി ഇപ്പോൾ സഖ്യത്തിനില്ല, പരസ്യ പ്രസ്താവനകൾ വിലക്കി എഐസിസി
ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞ് 4 ബസുകളിലായി സ്ത്രീകളെ കൊണ്ടുപോയി, അടുത്ത ജില്ലയിൽ കൊണ്ട് പോയി വോട്ട് ചെയ്യിപ്പിച്ചു; മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ പരാതി