മാവോയിസ്റ്റ് കോട്ടയിൽ സിആർപിഎഫ് പ്രഹരം, ദന്തേവാഡ ആക്രമണത്തിന്റെ സൂത്രധാരൻ രമണ്ണയ്ക്ക് ഇനി സ്മാരകമില്ല; സുക്മയിലെ മാവോയിസ്റ്റ് സ്മാരകം തകര്‍ത്തു

Published : Feb 05, 2026, 04:16 PM IST
CRPF Demolish Naxal Memorial for CC Member Ramanna in Sukma

Synopsis

ഛത്തീസ്ഗഡിലെ സുക്മയിൽ, ഭീകരാക്രമണങ്ങളുടെ സൂത്രധാരനായിരുന്ന മാവോയിസ്റ്റ് നേതാവ് രമണ്ണയുടെ സ്മാരകം സിആർപിഎഫ് തകർത്തു. ഈ സൈനിക നടപടി, മേഖലയിൽ സമാധാനവും വികസനവും കൊണ്ടുവരാനും ഇടത് തീവ്രവാദം തുടച്ചുനീക്കാനുമുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളുടെ ഭാഗമാണ്.

സുക്മ: ദശാബ്ദങ്ങളായി മാവോയിസ്റ്റ് ഭീകരതയുടെ നിഴലിലായിരുന്ന ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സുപ്രധാന നീക്കവുമായി സുരക്ഷാ സേന. മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗമായിരുന്ന രാവുല ശ്രീനിവാസ് എന്ന രമണ്ണയുടെ സ്മാരകം സിആർപിഎഫ് തകർത്തു. സുക്മയിലെ ഗോഗുണ്ട ഗ്രാമത്തിൽ വ്യാഴാഴ്ചയായിരുന്നു സൈനിക നടപടി. 74-ാം ബറ്റാലിയൻ സിആർപിഎഫ് സംയുക്ത ഓപ്പറേഷനിലൂടെയാണ് മാവോയിസ്റ്റ് നേതാവിന്റെ സ്മാരകം തകർത്തത്. വരുംതലമുറയ്ക്ക് ഭയരഹിതമായ ഭാവി ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് അസിസ്റ്റന്റ് കമാൻഡന്റ് വിദേഖോ കിയെ പറഞ്ഞു.

രമണ്ണ എന്ന ബുദ്ധികേന്ദ്രം: 2010-ൽ 76 സിആർപിഎഫ് ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ ദന്തേവാഡ ആക്രമണത്തിന്റെയും 2013-ലെ ജീരംഘാട്ടി ആക്രമണത്തിന്റെയും സൂത്രധാരനായിരുന്നു രമണ്ണ. 2019-ൽ ഹൃദയാഘാതം മൂലമാണ് ഇയാൾ മരിച്ചത്. ഇയാൾക്കായി മാവോയിസ്റ്റുകൾ നിർമ്മിച്ച സ്മാരകമാണ് ഇപ്പോൾ നീക്കം ചെയ്തത്.

മാറ്റങ്ങൾ ഇങ്ങനെ...

ഗോഗുണ്ട മേഖല ദീർഘകാലമായി മാവോയിസ്റ്റുകളുടെ പൂർണ്ണ നിയന്ത്രണത്തിലായിരുന്നു. എന്നാൽ 2025 നവംബർ 20-ന് സിആർപിഎഫ് ഇവിടെ ഒരു ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസ് സ്ഥാപിച്ചതോടെ മേഖലയിൽ സൈന്യത്തിന് മേൽക്കൈ ലഭിച്ചു. പ്രദേശത്ത് വൈദ്യുതി, കുടിവെള്ളം എന്നിവ എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഹെലിപാഡ്, സ്കൂൾ കെട്ടിടം എന്നിവയുടെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്. രാജ്യത്ത് നിന്ന് ഇടത് തീവ്രവാദം 2026 മാർച്ച് 31-ഓടെ പൂർണ്ണമായും തുടച്ചുനീക്കുക എന്ന കേന്ദ്ര സർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം മാവോയിസ്റ്റ് അക്രമങ്ങളിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010-നെ അപേക്ഷിച്ച് അക്രമസംഭവങ്ങളിൽ 88 ശതമാനവും മരണങ്ങളിൽ 90 ശതമാനവും കുറവുണ്ടായി. 2025-ൽ മാത്രം 364 നക്സലുകളെ വധിക്കുകയും 1022 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2337 പേർ കീഴടങ്ങി മുഖ്യധാരയിലേക്ക് മടങ്ങിയെത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഹുൽ ഗാന്ധിക്ക് വേണ്ടി നിർണായക വാദങ്ങളുമായി ജോൺ ബ്രിട്ടാസ് എംപി, 'പ്രധാനമന്ത്രിയുടെ പദവി പോലെ പ്രതിപക്ഷ നേതാവിന്‍റെ പദവിയും പ്രധാനപ്പെട്ടത്'
രണ്ടാം വിവാഹത്തിന് പിന്നാലെ ആദ്യ ഭാര്യയെ വീട്ടിൽ പൂട്ടിയിട്ട് ഭർത്താവ് മുങ്ങി; കണ്ണീരോടെ യുവതി, സംഭവം കര്‍ണാടകയിൽ