കർണാടകയിൽ ഗർഭിണിയായ പശുവിന്റെ അകിട് അറുത്തുമാറ്റി, കിടാവിനെ പുറത്തെടുത്ത് അജ്ഞാതർ

Published : Jan 20, 2025, 05:30 PM IST
കർണാടകയിൽ ഗർഭിണിയായ പശുവിന്റെ അകിട് അറുത്തുമാറ്റി, കിടാവിനെ പുറത്തെടുത്ത് അജ്ഞാതർ

Synopsis

ഗർഭിണിയായ പശുവിന് ആക്രമിച്ച് അംഗഭംഗം വരുത്തിയ ശേഷം പശുവിനെ ഇറച്ചിക്കായി കൊണ്ട് പോയതായാണ് പരാതി. സാൽകോദ് ഗ്രാമത്തിലെ കൃഷ്ണ ആചാരി എന്നയാളുടെ പശുവിനെയാണ് കാണാതായിട്ടുള്ളത്.

സൽകോദ്: കർണാടകയിൽ പശുവിന്റെ അകിട് അറുത്ത് മാറ്റിയതിന് 30 വയസുകാരൻ അറസ്റ്റിലായ ദിവസങ്ങൾക്ക് പിന്നാലെ കന്നുകാലികൾക്കെതിരെ ക്രൂരത. ഉത്തര കർണാടകയിലെ ഹൊന്നാവർ താലൂക്കിലാണ് സംഭവം. ഗർഭിണിയായ പശുവിന് ആക്രമിച്ച് അംഗഭംഗം വരുത്തിയ ശേഷം പശുവിനെ ഇറച്ചിക്കായി കൊണ്ട് പോയതായാണ് പരാതി. സാൽകോദ് ഗ്രാമത്തിലെ കൃഷ്ണ ആചാരി എന്നയാളുടെ പശുവിനെയാണ് കാണാതായിട്ടുള്ളത്. 

ശനിയാഴ്ച രാവിലെ മേയാനായി വിട്ട ഗർഭിണിയായ പശു വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. ഇതിന് പിന്നാലെയാണ് വീട്ടുകാർ പശുവിനെ അന്വേഷിച്ച് ഇറങ്ങിയത്. ഞായറാഴ്ച രാവിലെയാണ് പശുവിന്റെ അകിട് അടക്കമുള്ള അവയവങ്ങളും ഗർഭിണിയായ പശുവിന്റെ കിടാവിനേയും പാടത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കാലികളെ മോഷണം പോവുന്ന സംഭവങ്ങൾ മേഖലയിൽ പതിവാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. 

സ്ഥലം എംഎൽഎ ദിനകർ ഷെട്ടി സംഭവ നടന്നയിടം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. സംഭവത്തെ അപലപിച്ച  എംഎൽഎ പ്രതികളെ ഉടൻ കണ്ടുപിടിക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സർക്കാരിന് തങ്ങളുടെ കന്നുകാലികൾക്ക് പോലും സംരക്ഷണം ഉറപ്പിക്കാൻ സാധിക്കുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

മദ്യപിച്ച് ലക്കുകെട്ട് പശുക്കളുടെ അകിട് അറുത്തുമാറ്റി, കർണാടകയിൽ ഒരാൾ അറസ്റ്റിൽ

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മദ്യപിച്ച് ലക്കുകെട്ട് പശുക്കളുടെ അകിട് അറുത്തുമാറ്റിയ യുവാവ് കർണാടകയിൽ അറസ്റ്റിലായത്. ചാമരാജ്പേട്ടിൽ വച്ചാണ് ഇയാൾ മൂന്ന് പശുക്കളെ ആക്രമിച്ചത്. സംഭവത്തിൽ 30 കാരനായ സയിദ്ദ് നസ്റു എന്നയാളാണ് അറസ്റ്റിലായിട്ടുള്ളത്. ബീഹാറിലെ ചമ്പാരൻ സ്വദേശിയാണ് ഇയാൾ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്
തമിഴക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ? ഡിഎംകെ വോട്ടിലേക്ക് വിജയ്‌യുടെ നുഴഞ്ഞുകയറ്റം തടയാൻ സ്റ്റാലിൻ്റെ രാഷ്ട്രീയ തന്ത്രം