
മുംബൈ: സൈക്കിൾ സ്റ്റണ്ടിനിടെയുണ്ടായ അപകടത്തിൽ മുംബൈയ്ക്ക് സമീപം 16കാരന് ജീവൻ നഷ്ടമായി. നീരജ് യാദവ് ആണ് മരിച്ചത്. മീരാ-ഭയാന്ദറിലെ കോട്ടയുടെ ചരിവിലൂടെ അമിത വേഗത്തിൽ പോകുന്നതിനിടെ നിയന്ത്രണം തെറ്റി സമീപത്തെ ചുവരിൽ ഇടിക്കുകയായിരുന്നു. തൽക്ഷണം നീരജ് കുഴഞ്ഞുവീഴുന്നത് സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
മീരാ റോഡിന് സമീപം താമസിക്കുന്ന നീരജ് തിങ്കളാഴ്ചയാണ് സൈക്കിളിൽ ഘോഡ്ബന്ദർ കോട്ടയിലേക്ക് പോയത്. ചെറുതും ചെങ്കുത്തായതുമായ വഴിയിലൂടെ അതിവേഗമായിരുന്നു യാത്രയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വേഗം കൂടി നിയന്ത്രണം വിട്ട സൈക്കിൾ വീടിന്റെ ഗേറ്റിനോട് ചേർന്നുള്ള മതിലിൽ ഇടിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് തന്നെ നീരജ് കുഴഞ്ഞുവീണ് തലയിൽ നിന്ന് രക്തസ്രാവം തുടങ്ങിയിരുന്നു. അപകടസ്ഥലത്ത് തടിച്ചുകൂടിയ ജനക്കൂട്ടം പരിശോധിച്ചെങ്കിൽ പ്രതികരണം ഉണ്ടാകാത്തതിനെ തുടര്‍ന്ന് അടുത്തുള്ള ബാബാ സാഹിബ് അംബേദ്കർ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മരണം നടന്നതായി ആശുപത്രിയിൽ സ്ഥിരീകരിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam