നിവാര്‍ ചുഴലിക്കാറ്റ് ഭീഷണി; തമിഴ്‍നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ മുന്നറിയിപ്പ്

Published : Nov 24, 2020, 09:19 AM ISTUpdated : Nov 24, 2020, 12:38 PM IST
നിവാര്‍ ചുഴലിക്കാറ്റ് ഭീഷണി; തമിഴ്‍നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ മുന്നറിയിപ്പ്

Synopsis

തീവ്രന്യൂനമർദ്ദം ഇപ്പോൾ ചെന്നൈ തീരത്ത് നിന്ന് 470 കിമി അകലെയാണുള്ളത്. തമിഴ്നാട് പുതുച്ചേരി ആന്ധ്രാ തീരങ്ങളിൽ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ചെന്നൈ: ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം നിവാർ ചുഴലിക്കാറ്റായി രൂപപ്പെട്ടു. നാളെ ഉച്ചയോടെ തമിഴ്നാട് തീരം തൊടും. തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളിൽ അതീവജാഗ്രതാ നിർദേശം നൽകി. തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാരുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രസഹായം ഉറപ്പ് നൽകി. വടക്ക് പടിഞ്ഞാൻ ദിശയിൽ സഞ്ചരിക്കുന്ന നിവാർ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം. നാളെ ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപ്പുരത്തിനുമിടയിൽ തീരം തൊടും. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. 

ചെന്നൈ ഉൾപ്പടെ തമിഴ്നാട്ടിലെ ഏഴ് ജില്ലകളിൽ  മഴ തുടങ്ങി. ചെന്നൈയിൽ പൊട്ടിവീണ ലൈനിൽ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു. വടക്കൻ തമിഴ്നാട്ടിലെ കടലോര ജില്ലകളിൽ ക്യാമ്പുകൾ തുറന്നു. നാഗപട്ടണം കടലൂർ തഞ്ചാവൂർ തീരമേഖലയിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചു. ഭക്ഷണവും കുടിവെള്ളവും ഉറപ്പ് വരുത്തിയെന്ന് സർക്കാർ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയെ തീരമേഖലയിൽ വിന്യസിച്ചു. ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശങ്ങൾ ജനം കർശനമായി പാലിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. 

ഒൻപത് ട്രെയിൻ സർവ്വീസുകൾ ദക്ഷിണ റെയിൽവേ തൽക്കാലത്തേക്ക്  റദ്ദാക്കി. ചെന്നൈ ചെങ്കൽപ്പേട്ട് ഉൾപ്പടെ ഏഴ് ജില്ലകളിൽ പൊതുഗതാഗതം വ്യാഴാഴ്‍ച വരെ നിർത്തിവച്ചു. പുതുച്ചേരിയിൽ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പടെ നാളെ അടച്ചിടാൻ സർക്കാർ നിർദേശിച്ചു. ആശങ്ക വേണ്ടെന്നും എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സമവായത്തിലെത്തി സർക്കാരും ഗവർണറും; വിസി നിയമനത്തിലെ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും, അംഗീകാരത്തിന് സാധ്യത
ആമസോണിൽ ഓർഡർ ചെയ്തത് ആപ്പിൾ ഐമാക്; ശരിയായ കാരണം പറയാതെ റിട്ടേൺ ചെയ്ത് ഡെലിവറി ബോയ്, ഭീഷണിപ്പെടുത്തി; പരാതിയുമായി വ്യവസായി