സിബിഐയുടെ അടക്കം 2 കേസുകൾ, ചോദ്യം ചെയ്ത് ഡികെ ശിവകുമാറിന്‍റെ ഹർജികൾ; കർണാടക ഹൈക്കോടതി വിധി പറയാൻ മാറ്റി

Published : Apr 20, 2023, 11:07 AM IST
സിബിഐയുടെ അടക്കം 2 കേസുകൾ, ചോദ്യം ചെയ്ത് ഡികെ ശിവകുമാറിന്‍റെ ഹർജികൾ; കർണാടക ഹൈക്കോടതി വിധി പറയാൻ മാറ്റി

Synopsis

ശിവകുമാറിന്‍റെ സ്വത്തിൽ 74 കോടിയുടെ അപാകതയുണ്ടെന്നതും 21 വയസ്സുള്ള മകളുടെ 150 കോടിയുടെ സ്വത്തുക്കൾ പരിശോധിക്കേണ്ടതുണ്ടെന്നതുമായിരുന്നു സി ബി ഐ യുടെ പ്രധാന വാദം

ബെംഗളൂരു: 2020ലെ അനധികൃത സ്വത്ത് സമ്പാദന കേസിൽ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ സമർപ്പിച്ച രണ്ട് ഹർജികളും കർണാടക ഹൈക്കോടതി വിധി പറയാൻ മാറ്റി. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസും സി ബി ഐ നടത്തിയ അന്വേഷണവുമാണ് ശിവകുമാർ ചോദ്യം ചെയ്തത്. ഈ രണ്ട് ഹർജികളുമാണ് ഹൈക്കോടതി വിധി പറയാൻ മാറ്റിയത്. ജസ്റ്റിസ് കെ നടരാജന്‍റെ സിംഗിൾ ബെഞ്ചാണ് തിങ്കളാഴ്ച കേസ് പരിഗണിച്ച് വിധി പറയാൻ മാറ്റിയത്.

ശിവകുമാറിന്‍റെ സ്വത്തിൽ 74 കോടിയുടെ അപാകതയുണ്ടെന്നതും 21 വയസ്സുള്ള മകളുടെ 150 കോടിയുടെ സ്വത്തുക്കൾ പരിശോധിക്കേണ്ടതുണ്ടെന്നതുമായിരുന്നു സി ബി ഐ യുടെ പ്രധാന വാദം. 2013 നും 2018 നും ഇടയിൽ കോൺഗ്രസ് നേതാവിന്‍റെ ആസ്തിയിൽ 589 കോടി രൂപയുടെ വർധനയുണ്ടായെന്നും സി ബി ഐ വാദിച്ചിരുന്നു. എന്നാൽ ശിവകുമാർ ഇതെല്ലാം കോടതിയിൽ ചോദ്യം ചെയ്തു. സി ബി ഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ ഓർഡറും ശിവകുമാർ നേടിയിരുന്നു. ഈ സ്റ്റേ ഉത്തരവ് ഇടയ്ക്കിടെ കോടതി വഴി നീട്ടുകയും ചെയ്തിരുന്നു.

പ്രസിദ്ധമായ മാ ശാരദാ ക്ഷേത്രത്തിലെ മുസ്ലിം ജീവനക്കാരെ ഉടൻ പിരിച്ചുവിടുമെന്ന് സർക്കാർ; 25 വ‍ർഷം ജോലിചെയ്തവർ!

ഏത് അന്വേഷണ ഏജൻസിയാണ് അന്വേഷണം നടത്തേണ്ടതെന്ന് ആവശ്യപ്പെടാൻ ശിവകുമാറിന് സ്വാതന്ത്ര്യവും അവകാശവും ഇല്ലെന്ന് വാദത്തിനിടെ സി ബി ഐ അഭിഭാഷകൻ ചൂണ്ടികാട്ടിയിരുന്നു. ഇതിനാടി ശിവകുമാറിന്‍റെ ഒരു ബന്ധുവിന്‍റെ കേസ് ഉദാഹരണമായി സി ബി ഐ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാൽ ബന്ധു എച്ച് എ എൽ ജീവനക്കാരനാണെന്നും അതിനാൽ സമാനമായ സാഹചര്യമല്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ അഭിഭാഷകൻ വാദിച്ചത്. സി ബി ഐ അന്വേഷണം ആരംഭിക്കാൻ മതിയായ കാരണമുണ്ടോ എന്ന കാര്യത്തിലടക്കം വാദം നടന്നിരുന്നു. കർണാടക ഹൈക്കോടതിയുടെ വിധി എന്താകും എന്നതാണ് ഇനി അറിയാനുള്ളത്.ർ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ