പ്രബല ജാതിക്കാരുടെ പറമ്പിൽ കുതിരയുമായി കയറി; കൊടൈക്കനാലിൽ ദളിത് യുവാവിനെ മർദിച്ചുകൊന്നു

Published : Aug 02, 2026, 01:57 AM IST
Kodai death

Synopsis

തമിഴ്നാട് കൊടൈക്കനാലിൽ പ്രബലജാതിക്കാരുടെ പറമ്പിലേക്ക് കുതിര കടന്നതിനെ തുടർന്ന് രാമർ എന്ന ദളിത് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ ഒരാൾ കീഴടങ്ങിയെങ്കിലും മറ്റുള്ളവരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ദളിത് സംഘടനകളും സിപിഎമ്മും രംഗത്തെത്തി. കൊലപാതകത്തിന് പിന്നിൽ ജാതിവിവേചനമാണെന്ന് ആരോപണമുയരുമ്പോൾ വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസ് നിലപാട്.

കൊടൈക്കനാൽ: തമിഴ്നാട് കൊടൈക്കനാലിൽ ദളിത് യുവാവ് കൊല്ലപ്പെട്ടു. പ്രബലജാതിക്കാരുടെ പറന്പിലേക്ക് കുതിരയുമായി കടന്നതിന് മർദ്ദിച്ച് കൊല്ലുകയായിരുന്നു. പ്രതികളിലൊരാൾ പൊലീസിൽ കീഴടങ്ങി. സംഭവത്തിൽ രാഷ്ട്രീയ വിവാദവും കനത്തു. ദിണ്ടിഗൽ ജില്ലയിലെ ഉയർന്ന സഥലങ്ങളിലേക്ക് കുതിരപ്പുറത്ത് പച്ചക്കറി എത്തിക്കുന്ന ദളിത് യുവാക്കളായ രാമർ, പ്രശാന്ത് എന്നിവർക്ക് നേരേയാണ് ആക്രമണം ഉണ്ടായത്. കുതിര തന്റെ പറന്പിൽ കടക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാരനും പ്രബല ജാതിക്കാരനുമായ രഘു പല തവണ രാമറുമായിവാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം രാത്രി കാറിലെത്തിയ രഘു , രാമറിനെയും പ്രശാന്തിനെയും വീട്ടിൽനന്ന് വിളിച്ചിറക്കി. കാറിൽ ഇരുവരും കയറിയതിന് പിന്നാലെ 5 പേർ വാഹനം വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ഇരുവരെയും ക്രൂരമായി മർദ്ദിച്ച അക്രമികൾ പിന്നീട് കാറിൽ കയറി രക്ഷപ്പെട്ടു. ബന്ധുക്കൾ തിരക്കി എത്തുമ്പോഴേക്കും രാമറിന്റെ ജീവൻ നഷ്ടമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് ആശുപത്രിയിൽ ചികിത്സയിലാണ്. രഘു പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

എന്നാൽ അക്രമിസംഘത്തിലെ മറ്റുള്ളവരെ ഇതുവരെ പിടികൂടിയിട്ടില്ല. കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യം മാത്രമെന്നും ജാതിക്കൊലയായി പരിഗണിക്കാനാകില്ലെന്നുമാണ് പൊലീസ് നിലപാട്. എല്ലാ പ്രതികളെയും ഉടൻ അറസ്റ്റുചെയ്യണമെന്നും രാമറിന്റെ കുടുംബത്തിന് ധനസഹായവും ബന്ധുക്കളിലൊരാൾക്ക് സർക്കാർ ജോലിയും നൽകണമെന്നും ആവശ്യപ്പെട്ട് സിപിഎമ്മും ദളിത് സംഘനടകളും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇ-20 ഇന്ധന വിവാദം: കേന്ദ്രസർക്കാരിനെ കടുത്ത സമ്മർദ്ദത്തിലാക്കി കർഷകർ; നയം മാറ്റരുതെന്ന് ആവശ്യം
'മോദി നിരാശപ്പെടുത്തി, അദ്ദേഹം ഒരു പരാജയമാണ്'; ബിജെപി വിട്ടതിന് പിന്നാലെ കോൺഗ്രസിനെ ട്രോളി ഷെഹ്സാദ് പൂനവാല