60 പേർക്ക് ഛർദിയും വയറിളക്കവും, വെള്ളമെടുക്കുന്നത് ഒരേ കിണറ്റിൽ നിന്ന്; പരിശോധിച്ചപ്പോൾ പ്രാവുകൾ ചത്ത നിലയിൽ

Published : Oct 16, 2025, 05:52 PM IST
 dead pigeons found in village well

Synopsis

വെള്ളമെടുത്തിരുന്ന പഞ്ചായത്ത് കിണർ പരിശോധിച്ചപ്പോൾ വെള്ളം മലിനമാണെന്ന് കണ്ടെത്തി. നാല് പ്രാവുകളെ ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തു. അധികൃതർ മെഡിക്കൽ ക്യാമ്പ് സജ്ജമാക്കി.

ഭോപ്പാൽ: 150 കുടുംബങ്ങളിൽ നിന്നുള്ള 60 പേർക്ക് ഛർദിയും വയറിളക്കവും ബാധിച്ചു. ഈ കുടുംബങ്ങൾ വെള്ളമെടുത്തിരുന്നത് പഞ്ചായത്തിലെ ഒരേ കിണറ്റിൽ നിന്നാണെന്ന് വ്യക്തമായതോടെ വെള്ളത്തിന്‍റെ സാമ്പിൾ പരിശോധിച്ചു. പരിശോധനയിൽ വെള്ളം മലിനമാണെന്ന് കണ്ടെത്തി. ഇതോടെ കിണർ പരിശോധിച്ചപ്പോൾ കിണറ്റിൽ നാല് പ്രാവുകളെ ചത്ത നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ചിന്ദ്വാരയിലെ രജോള ഗ്രാമത്തിലാണ് സംഭവം.

ചിന്ദ്വാര സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഹേംകരൺ ധ്രുവ് പറഞ്ഞതിങ്ങനെ- "കുറേപ്പേർ രോഗബാധിതരായതോടെ 150 കുടുംബങ്ങളിലുള്ളവരെ പരിശോധിച്ചു. കിണറ്റിൽ നിന്ന് വെള്ളത്തിന്‍റെ സാമ്പിൾ എടുത്തപ്പോൾ മലിനമായതായി കണ്ടെത്തി. കിണറ്റിൽ നാല് പ്രാവുകളെ ചത്ത നിലയിൽ കണ്ടെത്തി. ഉടൻ തന്നെ കിണർ അടച്ചു. ഇനി കിണറ്റിലെ വെള്ളം വറ്റിച്ച ശേഷമേ ഉപയോഗിക്കൂ"

ആരുടെയും നില ഗുരുതരമല്ല. അടുത്ത മൂന്ന് ദിവസം മെഡിക്കൽ ക്യാമ്പ് സജ്ജമാക്കുമെന്ന് എസ് ഡി എം അറിയിച്ചു. പഞ്ചായത്ത് കിണറിന്‍റെ ശുചിത്വം ഉറപ്പാക്കാത്തതിന് ഗ്രാമപഞ്ചായത്തിന്‍റെയും പമ്പ് ഓപ്പറേറ്റർമാരുടെയും സെക്രട്ടറിയുടെയും പേരിൽ നടപടിയെടുക്കുമെന്ന് എസ് ഡി എം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'