
ബാര്‍മര്‍: രാജസ്ഥാനിൽ ശക്തമായ കാറ്റിലും കനത്ത മഴയിലും പന്തൽ തകർന്ന് 14 പേർ മരിച്ചു. 50 ലധികം പേർക്ക് പരിക്കേറ്റു. വൈകീട്ട് നാലരയോടെയാണ് സംഭവം. രാജസ്ഥാനിലെ ബാര്‍മറിലുള്ള റാണി ഭട്യാനി ക്ഷേത്രത്തിൽ പരിപാടി നടക്കുന്നതിനിടെ പന്തൽ തകർന്ന് വീഴുകയായിരുന്നു.
400ലധികം ആളുകൾ പരിപാടി കാണാൻ പന്തലിൽ തടിച്ചുകൂടിയിരുന്നു. മഴയും കാറ്റും ശക്താമയതോടെ തൂണുകൾ തകർന്ന് വീണ് പന്തൽ അപ്പാടെ നിലംപൊത്തുകയായിരുന്നു. 14 പേർ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തകര്‍ന്ന പന്തലില്‍ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് നാട്ടുകാർ നൽകുന്ന സൂചന.
അപകടത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ദുഖമറിയിച്ചു. സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മുൻമുഖ്യമന്ത്രി വസുന്ധര രാജെ എന്നിവർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാന്‍ സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam