ഒരേ സീറ്റിൽ അപരിചിതരായ രണ്ട് യാത്രക്കാർ, കിട്ടിയത് ഒരു തലയിണയും ഒരു പുതപ്പും മാത്രം; മൂന്ന് വർഷം മുൻപ് നടന്ന സംഭവത്തിൽ ഇന്ത്യൻ റെയിൽവേക്ക് പിഴ ശിക്ഷ

Published : Jul 30, 2026, 03:57 PM IST
Railway

Synopsis

ആർഎസി ടിക്കറ്റിൽ യാത്ര ചെയ്ത രണ്ട് അപരിചിതർക്ക് ഒരു പുതപ്പ് മാത്രം നൽകിയതിന് ഇന്ത്യൻ റെയിൽവേയ്ക്ക് ദില്ലി ഉപഭോക്തൃ കമ്മീഷൻ 25,000 രൂപ പിഴ ചുമത്തി. സേവനത്തിലെ വീഴ്ച ചൂണ്ടിക്കാണിച്ച കമ്മീഷൻ, ആർഎസി യാത്രക്കാർക്കും ടിക്കറ്റ് നിരക്കിനൊപ്പം ബെഡ്‌റോൾ ചാർജ് ഈടാക്കുന്നതിനാൽ പൂർണ്ണമായ ബെഡ്‌റോളിന് അർഹതയുണ്ടെന്ന് വ്യക്തമാക്കി.

ദില്ലി: ആർഎസി ടിക്കറ്റിൽ യാത്ര ചെയ്ത അപരിചിതരായ രണ്ട് യാത്രക്കാർക്ക് ഒരു പുതപ്പ് മാത്രം നൽകിയ സംഭവത്തിൽ ഇന്ത്യൻ റെയിൽവേയ്ക്ക് 25,000 രൂപ പിഴയിട്ട് ദില്ലി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. സേവനത്തിലെ വീഴ്ച ചൂണ്ടിക്കാണിച്ചാണ് ഉത്തരവ്. 2022 ഒക്ടോബറിൽ പ്രയാഗ്‌രാജിൽ നിന്ന് ദില്ലിയിലേക്ക് യാത്ര ചെയ്ത രണ്ട് പേർക്ക് നൽകിയ പുതപ്പുമായി ബന്ധപ്പെട്ടാണ് കേസ്.

ഒരേ ആർഎസി ടിക്കറ്റിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് അപരിചിതരായ യാത്രക്കാർക്ക് ട്രെയിൻ ജീവനക്കാർ ഒരു പുതപ്പും ഒരു തലയിണയും രണ്ട് ബെഡ്‌ഷീറ്റുമാണ് നൽകിയത്. മറ്റൊരു പുതപ്പിനായി ആവശ്യപ്പെട്ടപ്പോൾ ഒരു സീറ്റിൽ ഒരു പുതപ്പ്, ഒരു തലയിണ, രണ്ട് ബെഡ്‌ഷീറ്റ് മാത്രമേ നൽകൂ എന്നതാണ് നിയമമെന്ന് അറ്റൻഡർ നിലപാടെടുത്തു. ടിടിഇയോട് പരാതി പുസ്തകം ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറായില്ല.

യാത്രക്കാരൻ്റെ പരാതിയിൽ 2009 ലെ റെയിൽവേ ബോർഡ് സർക്കുലർ പ്രകാരം എസി ക്ലാസുകളിൽ ആർഎസി യാത്രക്കാർക്കും ബെഡ്‌റോൾ ചാർജ് ടിക്കറ്റ് നിരക്കിനൊപ്പം ഈടാക്കുന്നുണ്ടെന്നും, അതിനാൽ അവർക്കും ബെഡ്‌റോൾ നൽകാൻ അർഹതയുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. യാത്രക്കാരൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾക്കും ശാരീരിക അസൗകര്യങ്ങൾക്കും പരിഹാരമായി 20,000 രൂപയും, കോടതി ചെലവിലേക്ക് 5,000 രൂപയും ചേർത്ത് ആകെ 25,000 രൂപ നൽകാനാണ് ദില്ലി ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മകളുടെ പ്രതിശ്രുതവരൻ 40 ലക്ഷം നൽകണം, വിവാഹശേഷം മകളുടെ ശമ്പളം ഭർത്താവിന്'; ആവശ്യം നിരസിച്ച കോളേജ് അധ്യാപികയായ മകളെ പിതാവ് കുത്തിപരിക്കേൽപ്പിച്ചു
റെയിൽവേ യാത്രക്കാരാണോ? നാളെ മുതൽ നിലവിൽ വരുന്ന ഈ സുപ്രധാന മാറ്റം അറിഞ്ഞിരിക്കുക; ഇനി യാത്രക്കാർക്ക് അധിക ലഗേജ് കൊണ്ടുപോകാൻ ചരക്കുകൂലി നൽകണം