
ദില്ലി: ഇസ്രോ ശാസ്ത്രജ്ഞനെന്ന വ്യാജേന ഗവേഷക വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്ത് മുങ്ങിയതായി പരാതി. ദില്ലി ദ്വാരകയിലാണ് സംഭവം. ദ്വാരക സ്വദേശി ജിതേന്ദ്രയാണ് വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്ത ശേഷം മുങ്ങിയത്.
നാല് മാസം മുമ്പ് പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയായ യുവതിയെ വിവാഹം ചെയ്തു. ശാസ്ത്രജ്ഞനാണെന്ന് തെറ്റദ്ധരിപ്പിച്ച് മധ്യവയസ്കനായ ജിതേന്ദ്രയ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാണ് വിവാഹം ചെയ്തത്.
വിവാഹത്തിന് തൊട്ടുപിന്നാലെ യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയിലേക്ക് പോവുകയാണെന്ന് കാണിച്ച് ജിതേന്ദ്ര മുങ്ങി. ഇയാളുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമിച്ച യുവതിക്ക് ജിതേന്ദ്ര ഗുരുഗ്രാമില്‍ ഉണ്ടെന്ന് കണ്ടെത്തി.
ജിതേന്ദ്ര തൊഴില്‍ രഹിതനാണെന്നും മുമ്പ് മറ്റൊരു വിവാഹം കഴിച്ചിരുന്നതായും കുടുംബത്തിന്‍റെ അന്വേഷണത്തില്‍ വ്യക്തമായി. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്. ദ്വാരക പൊലീസ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ദ്വാരക പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam