
ന്യൂഡൽഹി: വിമാനത്തിനുള്ളിൽ അസഹനീയമായ ചൂടിനെത്തുടർന്ന് യാത്രക്കാരുടെ പ്രതിഷേധം. ഡൽഹിയിൽനിന്ന് പൂണെയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ്(SG105) യാത്രക്കാർക്ക് അസഹനീയമായ ചൂട് അനുഭവപ്പെട്ടത്. തുടർന്ന് യാത്രക്കാർ പുറത്തിറങ്ങി പ്രതിഷേധിച്ചതോടെ വിമാനത്തിന്റെ യാത്ര റദ്ദാക്കി.
ചൊവ്വാഴ്ച പുലർച്ചെ ഡൽഹി വിമാനത്താവളത്തിൽനിന്ന് പൂണെയിലേക്ക് പോകാനിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിലാണ് യാത്രക്കാർക്ക് ദുരനുഭവമുണ്ടായത്. വിമാനത്തിനുള്ളിൽ കയറിയതിന് പിന്നാലെ യാത്രക്കാർക്കെല്ലാം കടുത്ത ചൂട് അനുഭവപ്പെടുക്കുകയായിരുന്നു. വിമാനത്തിലെ എയർകണ്ടീഷൻ സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഇതോടെ പലരും മാസികകളും പത്രങ്ങളും കൈയിലെടുത്ത് വീശിത്തുടങ്ങി. ചിലർക്ക് ശ്വാസമെടുക്കാനടക്കം ബുദ്ധിമുട്ട് നേരിട്ടു. പലർക്കും ശാരീരികാസ്വാസ്ഥ്യങ്ങളുമുണ്ടായി. ഇതോടെയാണ് യാത്രക്കാർ ഒന്നടങ്കം പ്രതിഷേധിച്ചത്. തുടർന്ന് ടേക്ക് ഓഫിന് മുൻപായി യാത്രക്കാർ ബഹളംവെച്ച് പുറത്തിറങ്ങി. സ്പൈസ് ജെറ്റ് തങ്ങളുടെ ജീവൻവെച്ച് കളിക്കുന്നത് അവസാനിപ്പിക്കണമെന്നടക്കം മുദ്രാവാക്യം മുഴക്കി. അതിനിടെ, ചൂടിനെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ ജീവനക്കാർ ഭീഷണിപ്പെടുത്തിയതായും പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞതായും യാത്രക്കാർ ആരോപിച്ചു.
യാത്രക്കാർ വിമാനത്തിൽനിന്ന് പുറത്തിറങ്ങിയതോടെ സ്പൈസ് ജെറ്റിന്റെ സാങ്കേതിക വിഭാഗം പരിശോധനയ്ക്കെത്തിയെന്നാണ് പറയുന്നത്. തുടർന്ന് വിമാനത്തിൽ ചില സാങ്കേതികപ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയെന്നും വിമാനത്തിന്റെ യാത്ര റദ്ദാക്കിയതായും പൂണെയിലേക്ക് പുലർച്ചെ അഞ്ചുമണിക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തിയതായും യാത്രക്കാർ പറഞ്ഞു. അതേസമയം, അവസാനനിമിഷമുണ്ടായ സാങ്കേതികപ്രശ്നങ്ങളെത്തുടർന്ന് ഡൽഹിയിൽനിന്ന് പൂണെയിലേക്കുള്ള എസ്ജി 105 വിമാനം റദ്ദാക്കിയതായും പകരം മറ്റൊരു വിമാനം ഏർപ്പെടുത്തിയെന്നും സ്പൈസ് ജെറ്റ് വക്താവും അറിയിച്ചു. എന്നാൽ, വിമാനത്തിലെ എയർകണ്ടീഷനിങ് സംവിധാനം പ്രവർത്തിച്ചിരുന്നതായും നിലവിലെ ഡൽഹിയിലെ കാലാവസ്ഥ കാരണമാണ് പല യാത്രക്കാർക്കും അസ്വസ്ഥ അനുഭവപ്പെട്ടതെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നതായും സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു.
हे दिल्लीहून पुण्याला जाणारे स्पाइसजेटचे विमान होते. विमानामध्ये आबालवृद्धांसह लहान मुलं देखील होती. या विमानात बसल्यानंतर विमानातील तापमान अचानक प्रचंड वाढलं. तापमान एवढं वाढत गेलं की लोकांना सहन होईना. सगळे घामाने ओले झाले होते. लोकांना श्वास घ्यायला खूप जास्त त्रास व्हायला… pic.twitter.com/jVYTEMcFNv
— Leshpal_speaks (@Leshpal_speaks) August 11, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam