ഡാർക്ക് വെബിൽ കൂടുതൽ പ്രതിരോധ വിവരങ്ങൾ ചോർത്തിയെന്ന് അവകാശവാദം; ടോപ് സീക്രറ്റ് രേഖകളും വിൽപ്പനയ്ക്ക്

Published : Jul 28, 2026, 03:46 PM IST
drdo

Synopsis

ഡിആര്‍ഡിഒ അടക്കം പ്രതിരോധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 1.5 ടിബി രേഖകൾ ലഭ്യമെന്നാണ് പരസ്യം. പുറത്തുവന്ന ഡേറ്റ ചോർച്ച റിപ്പോർട്ടുകൾ പരിശോധിക്കുകയാണെന്ന് ഡിആർഡിഒ വ്യക്തമാക്കി.

ദില്ലി: ഡാർക്ക് വെബിൽ കൂടുതൽ പ്രതിരോധ വിവരങ്ങൾ ചോർത്തിയെന്ന് അവകാശവാദം. ഡിആര്‍ഡിഒ അടക്കം പ്രതിരോധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 1.5 ടിബി രേഖകൾ ലഭ്യമെന്നാണ് പരസ്യം. പുറത്തുവന്ന ഡേറ്റ ചോർച്ച റിപ്പോർട്ടുകൾ പരിശോധിക്കുകയാണെന്ന് ഡിആർഡിഒ വ്യക്തമാക്കി.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലിബൈ സൈബർ ഫോറൻസിക് എന്ന സ്ഥാപനം ഡാർക്ക് വെബ് മോണിറ്ററിങ്ങനിടെയാണ് പ്രതിരോധ മേഖലയിലെ രഹസ്യ രേഖകൾ അടക്കം 31 ജിബി ഫയലുകൾ വിൽപനയ്ക്ക് വച്ചതായി കണ്ടെത്തിയത്. ഈക്കാര്യം കേന്ദ്രഏജൻസികളെ കമ്പനി അറിയിച്ചു. എന്നാൽ ഇവിടെയൊതുങ്ങുന്നതല്ല കാര്യങ്ങൾ എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. TOP Secret എന്ന് രേഖപ്പെടുത്തിയ രേഖകളും വില്പനയ്ക്ക് എന്നാണ് അവകാശവാദം. അത്യന്താധുനിക മിസൈൽ രേഖകൾ അടക്കം നൽകാമെന്നാണ് വാഗ്ദാനം. രണ്ട് ലക്ഷം ഡോളറാണ് വില.

ഡിആർഡിഒ കിഴക്കൻ അതിർത്തി മേഖലയിൽ നടപ്പാക്കിയ പദ്ധതികൾ, ഡിആർഡിഒയിലെ ജീവനക്കാരുടെ വിവരങ്ങൾ അടക്കം നൽകാമെന്ന് ഹാക്കമാർ അവകാശപ്പെടുന്നത്. വിഷയത്തിൽ കേന്ദ്രഏജൻസികൾ പരിശോധന തുടങ്ങിയിട്ടുണ്ട്. അതേസമയം പുറത്തുവന്ന വിവരങ്ങളുടെ ആധികാരികത പരിശോധിക്കുന്നുവെന്ന് ഡിആർഡിഒ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ വിശദമായ പരിശോധനയ്ക്കാണ് കേന്ദ്ര ഏജൻസികളുടെ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജന്തര്‍ മന്തര്‍ ഒഴിയുന്നില്ല, വീണ്ടും അസാധാരണ പ്രതിഷേധത്തിന് കളമൊരുങ്ങുന്നു, സിജെപിക്ക് പിന്നാലെ സമരത്തിനൊരുങ്ങി വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എവിടെ? ചോദ്യം ചെയ്ത് കെസി വേണുഗോപാൽ; ലോക്സഭയിൽ പരീക്ഷാ ഭേദഗതി ബിൽ ചർച്ച തുടങ്ങി, പ്രതിപക്ഷം സഹകരിക്കുന്നു