നെട്ടൂര്‍ പെട്ടി മുതൽ പഞ്ചമുഖി ഹനുമാൻ വരെ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച ഉപഹാരങ്ങള്‍ സ്വന്തമാക്കാൻ അവസരം; ഓണ്‍ലൈൻ ലേലം ഇന്ന് മുതൽ

Published : Sep 17, 2025, 02:40 PM ISTUpdated : Sep 17, 2025, 02:48 PM IST
eauction for modi gifts

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച ഉപഹാരങ്ങൾ സ്വന്തമാക്കാനുള്ള ഓണ്‍ലൈൻ ലേലം ഇന്നുമുതൽ ആരംഭിച്ചു. ലേലത്തിന്‍റെ ഏഴാം പതിപ്പിൽ കേരളത്തിലെ തനത് ആഭരണ പെട്ടി, പഞ്ചമുഖി ഹനുമാൻ, അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ മാതൃക തുടങ്ങിയവയടക്കമുണ്ട്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച ഉപഹാരങ്ങൾ സ്വന്തമാക്കാൻ ഒരവസരം. ഓൺലൈൻ ലേലം ഇന്നുമുതൽ ആരംഭിച്ചു. കേന്ദ്രസാംസ്കാരിക മന്ത്രാലയവും നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്സും ചേർന്നാണ് ലേലം സംഘടിപ്പിക്കുന്നത്. 2019ൽ തുടങ്ങിയ ലേലത്തിന്‍റെ ഏഴാം പതിപ്പിനാണ് ഇന്ന് തുടക്കമാകുന്നത്. കേരളത്തിലെ തനത് ആഭരണ പെട്ടിയായ നെട്ടൂർ പെട്ടി, വെള്ളിയിൽ നിർമിച്ച വീണ, തടിയിൽ തീർത്ത പഞ്ചമുഖി ഹനുമാൻ തുടങ്ങി വിവിധ സംസ്ഥാന സർക്കാരുകളും വകുപ്പുകളും വ്യക്തികളും പ്രധാനമന്ത്രിക്ക് നൽകിയ ഉപഹാരങ്ങളാണ് ലേലത്തിന് വെച്ചിരിക്കുന്നത്. ഗവർണർമാർ സമ്മാനിച്ചത് മുതൽ 2024 പാരിസ് പാരാലിമ്പിക്സിൽ പങ്കെടുത്ത കായികതാരങ്ങൾ പ്രധാനമന്ത്രിക്ക് നൽകിയ ഉപഹാരങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക കലാപൈതൃകം വിളിച്ചോതുന്നവയാണ് പല ഉപഹാരങ്ങളും. 
 


ലേല തുക ഗംഗ ശുചീകരണ പദ്ധതിയിലേക്ക്

 

ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച ലേലം ഒക്ടോബർ രണ്ടുവരെ തുടരും. pmmementos.gov.in എന്ന വെബ്സൈറ്റിലൂടെ ഈ ഉപഹാരങ്ങൾ ലേലത്തിൽ സ്വന്തമാക്കാം. ലേലത്തിലൂടെ കിട്ടുന്ന തുക ഗംഗ ശുചീകരണ പദ്ധതിയായ നമാമി ഗംഗയിലേക്കാണ് എത്തിച്ചേരുക. കഴിഞ്ഞവർഷം ഇത്തരത്തിൽ രണ്ടു കോടിയിലധികം രൂപയാണ് ലേലത്തിലൂടെ നേടാനായത്.അയോധ്യ രാമക്ഷേത്രത്തിന്‍റെ മാതൃക, ഭവാനി ദേവിയുടെ പ്രതിമ തുടങ്ങിയടക്കം ആകെ 1300 ഉപഹാരങ്ങളാണ് ഇത്തവണ ലേലത്തിന് വെച്ചിരിക്കുന്നത്. 5.5 ലക്ഷമായിരിക്കും അയോധ്യ രാമക്ഷേത്രത്തിന്‍റെ മാതൃകയുടെ അടിസ്ഥാന ലേല തുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി