ലോട്ടറി തട്ടിപ്പ്: സാൻ്റിയാഗോ മാർട്ടിൻ്റെ 409.92 കോടി രൂപയുടെ സ്വത്ത് കണ്ടു കെട്ടി

Published : Apr 02, 2022, 01:18 PM ISTUpdated : Apr 02, 2022, 02:34 PM IST
ലോട്ടറി തട്ടിപ്പ്: സാൻ്റിയാഗോ മാർട്ടിൻ്റെ 409.92 കോടി രൂപയുടെ സ്വത്ത് കണ്ടു കെട്ടി

Synopsis

ബംഗാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാർട്ടിൻ്റെ ഫ്യൂചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് നടപടി

ദില്ലി: ലോട്ടറി തട്ടിപ്പിൽ കുപ്രസിദ്ധ വ്യവസായി സാൻ്റിയാഗോ മാർട്ടിൻ്റെ 409.92 കോടി രൂപയുടെ സ്വത്തുകൾ കണ്ടുകെട്ടി ഇഡി.  കൊൽക്കത്ത പൊലീസ് എടുത്ത കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. ബംഗാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാർട്ടിൻ്റെ ഫ്യൂചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് നടപടി. സിക്കിമിലും നാഗാലാൻഡിലും പ്രശസ്തമായ ഡിയർ ലോട്ടറിയുടെ പേരിൽ സാൻ്റിയാഗോ മാർട്ടിൻ്റെകമ്പനി നടത്തിയ തട്ടിപ്പുകളുടെ പേരിലാണ് ഇഡി നടപടി എടുത്തത്.  വിറ്റു പോകാത്ത ടിക്കറ്റുകൾക്ക് സമ്മാനമടിച്ചതായി തെറ്റിദ്ധരിപ്പിച്ചും മറ്റും നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കമ്പനിക്കെതിരായ പ്രധാന ആരോപണം. ജി.എസ്.ടി നിലവിൽ വരുന്നതിനും മുൻപ് 2014- 2017 കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട
ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്