
ദില്ലി: ബൈക്കിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ നാലംഗ സംഘത്തിലെ 19കാരൻ പിടിയിലായി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. 3500 രൂപ പിഴയും ഇയാളിൽ നിന്ന് ഈടാക്കി.
നാലംഗ സംഘം അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തുന്ന വീഡിയോ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാണ്. നാല് യുവാക്കളിൽ മൂന്ന് പേർ സീറ്റിലും ഒരാൾ മഡ് ഗാർഡിലുമിരുന്നാണ് അഭ്യാസം. ഗ്വാളിയോറിലെ തിരക്കേറിയ റോഡിലൂടെ അമിത വേഗത്തിലാണ് യാത്ര. ദൃശ്യങ്ങൾ ഇവരുടെ സുഹൃത്തുക്കൾ തന്നെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലിട്ടു. ഒരുപാട് ലൈക്കും ഷെയറുമൊക്കെ കിട്ടി. സംഭവം ഗ്വാളിയോർ പൊലീസിന്‍റെ ശ്രദ്ധയിലും പെട്ടു.
അതിസാഹസികത നടത്തിയ യുവാക്കളെ പിടികൂടാൻ ശ്രമം തുടങ്ങി. ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കി. ഉടമയുടെ വിലാസം എടുത്തു. അന്വേഷിച്ചെത്തിയ പൊലീസ്, ബൈക്കോടിച്ച 19കാരനെ കസ്റ്റഡിയിലുമെടുത്തു. ബൈക്കും പിടിച്ചെടുത്തു. നമ്പർ പ്ലേറ്റിൽ തന്നെ നിയമലംഘനം ഏറെയാണ്. സാഹസിക യാത്രയിൽ ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരെക്കൂടി ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
Read Also: 19കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam