'കല്ലെറിഞ്ഞാന്‍ ഇനി കുടുങ്ങും'; വന്ദേ ഭാരത് എക്സ്പ്രസില്‍ എക്സ്റ്റീരിയല്‍ ക്യാമറ

Published : Apr 06, 2019, 10:03 AM ISTUpdated : Apr 06, 2019, 10:11 AM IST
'കല്ലെറിഞ്ഞാന്‍ ഇനി കുടുങ്ങും';  വന്ദേ ഭാരത് എക്സ്പ്രസില്‍ എക്സ്റ്റീരിയല്‍ ക്യാമറ

Synopsis

ഫെബ്രുവരിയില്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത് മുതല്‍ ഏകദേശം ഒരു ഡസനോളം കല്ലേറുകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദില്ലി: ട്രെയിനിന് നേരെ കല്ലെറിയുന്നവരെ പിടികൂടാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ. ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ വന്ദേ ഭാരത് എക്സ്പ്രസിലാണ് കല്ലെറിയുന്നവരെ കുടുക്കാനായി എക്സ്റ്റീരിയര്‍ ക്യാമറകള്‍ ഘടിപ്പിച്ചത്. 

ട്രെയിന്‍ 18 എന്നും അറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിയുന്നത് പതിവാകുന്നതോടെയാണ് പുതിയ നീക്കവുമായി റെയില്‍വെ രംഗത്തെത്തിയിരിക്കുന്നത്. ഫെബ്രുവരിയില്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത് മുതല്‍ ഏകദേശം ഒരു ഡസനോളം കല്ലേറുകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 12 ജനല്‍ ചില്ലുകള്‍ ഇതുവരെ തകര്‍ത്തു. കല്ലേറ് തുടരുന്ന സാഹചര്യത്തിലാണ് ട്രെയിനിന് പുറത്ത് ക്യാമറ ഘടിപ്പിക്കാന്‍ റെയില്‍വെ അധികൃതര്‍ തീരുമാനിച്ചത്. 

ട്രെയിനിന്‍റെ മുന്നിലും പിന്നിലുമായി നാല് എക്സ്റ്റീരിയര്‍ ക്യാമറകളാണ്  ഘടിപ്പിച്ചത്. ഫെബ്രുവരി 15-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി  വന്ദേ ഭാരത് എക്സ്പ്രസ് രാജ്യത്തിന് സമര്‍പ്പിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു