വിവാഹേതര ബന്ധം ഭാര്യ പിടിച്ചു; പാസ്പോർട്ട് പുതുക്കാൻ കമ്മീഷണ‌‍ർ ഓഫീസിൽ പോകുന്നത് പതിവ്, പാക് പൗരൻ അറസ്റ്റിൽ

Published : Aug 16, 2025, 08:26 AM IST
pak man arrest

Synopsis

വിവാഹേതര ബന്ധം പുറത്തായതിനെ തുടർന്ന് ഹൈദരാബാദിൽ പാകിസ്ഥാൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. നിർബന്ധിത മതപരിവർത്തനം, വിശ്വാസവഞ്ചന എന്നിവയ്ക്ക് ഫഹദിനെതിരെ കർശന നടപടി വേണമെന്ന് ഭാര്യ ആവശ്യപ്പെട്ടു. 

ഹൈദരാബാദ്: വിവാഹേതര ബന്ധം പുറത്തായതിനെ തുടർന്ന് ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ മൗണ്ട് ബഞ്ചാര കോളനിയിൽ പാകിസ്ഥാൻ പൗരനായ ഫഹദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കീർത്തി എന്ന യുവതിയെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മതംമാറ്റി ദോഹ ഫാത്തിമ എന്ന പേര് സ്വീകരിക്കാൻ ആവശ്യപ്പെട്ട ശേഷമാണ് 2016-ൽ ഇയാൾ വിവാഹം ചെയ്തത്. 

ഇരുവരും ഹൈദരാബാദിൽ ഒരുമിച്ച് താമസിക്കവെ, അതേ സ്ഥാപനത്തിലെ മറ്റൊരു സ്ത്രീയുമായി ഫഹദിന് ബന്ധമുണ്ടെന്ന് കീർത്തി കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചതോടെ ഫഹദിനെയും മറ്റേ സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു. 1998-ൽ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയ ഫഹദ് ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയതായി കീർത്തി അവകാശപ്പെട്ടു.

തന്നോട് വിവരങ്ങൾ വെളിപ്പെടുത്താതെ പാസ്പോർട്ട് പുതുക്കുന്നതിനായി ഇയാൾ പതിവായി കമ്മീഷണറുടെ ഓഫീസിൽ പോകാറുണ്ടായിരുന്നുവെന്നും കീർത്തി ആരോപിച്ചു. നിർബന്ധിത മതപരിവർത്തനം, വിവാഹം, വിശ്വാസവഞ്ചന എന്നിവയ്ക്ക് ഫഹദിനെതിരെ കർശന നടപടി വേണമെന്ന് കീർത്തി ആവശ്യപ്പെട്ടു.

കേരളത്തിലും സമാന സംഭവം: അധ്യാപിക ആത്മഹത്യ ചെയ്തു

കഴിഞ്ഞ ആഴ്ച കേരളത്തിൽ നടന്ന മറ്റൊരു സമാന സംഭവത്തിൽ, എറണാകുളം കോതമംഗലം സ്വദേശിനിയും 23 വയസുള്ള ടീച്ചർ ട്രെയിനിംഗ് വിദ്യാർത്ഥിനിയുമായ സോന എൽദോസ് ആത്മഹത്യ ചെയ്തിരുന്നു. തൻ്റെ കാമുകനായ റമീസ് തന്നെ ഉപദ്രവിക്കുകയും നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മതംമാറ്റാൻ ശ്രമിച്ചതായും സോന ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചിരുന്നു. സംഭവത്തെ തുടർന്ന് റമീസിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചതിന് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ബാലൻസ് ഷീറ്റ് നോക്കാൻ പോലും അറിയില്ലായിരുന്നു', ഒരിക്കൽ സിമോൺ ടാറ്റ പറഞ്ഞു, പക്ഷെ കൈവച്ച 'ലാക്മേ' അടക്കം ഒന്നിനും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല
ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡിന്‍റെ പരിശോധന