കളിക്കുന്നതിനിടെ പട്ടത്തിൻ്റെ നൂല് പൊട്ടി പറന്നുപോയി; പിടിക്കാൻ പിന്നാലെയോടിയ 7 വയസുകാരനെ ഓവുചാലിൽ വീണ് കാണാതായി

Published : Aug 16, 2025, 08:02 AM ISTUpdated : Aug 16, 2025, 09:29 AM IST
Boy, Kite

Synopsis

പൊട്ടിയ പട്ടം പിടിക്കാനാടുന്നതിനിടെ ഓവുചാലിൽ വീണ് ഏഴ് വയസുകാരനെ കാണാതായി

ദില്ലി: നൂല് പൊട്ടിയ പട്ടത്തിന് പിന്നാലെ ഓടിയ ഏഴ് വയസുകാരനെ ഓവുചാലിൽ വീണ് കാണാതായി. വടക്കുകിഴക്കൻ ദില്ലിയിലെ പുലിയ ലക്‌ഡി മാർക്കറ്റ് പരിസരത്താണ് സംഭവം. രാത്രി വെളിച്ചക്കുറവ് മൂലം തിരച്ചിൽ അവസാനിപ്പിക്കുന്നത് വരെ കുട്ടിയെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കുട്ടിയുടെ പേരടക്കം വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഇന്നലെ വൈകിട്ട് പ്രദേശത്ത് പട്ടം പറത്തി കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ പട്ടത്തിൻ്റെ നൂല് പൊട്ടി പട്ടം കൈവിട്ടതോടെ ഇത് പിടിക്കാനായി പുറകെ ഓടിയതായിരുന്നു. ഓട്ടത്തിനിടെ കുട്ടി അബദ്ധത്തിൽ ഓവുചാലിൽ വീണെന്നാണ് കരുതുന്നത്.

വിവരം അറിഞ്ഞയുടൻ തങ്ങൾ സ്ഥലത്തെത്തി പരിശോധന തുടങ്ങിയെന്ന് ദില്ലി പൊലീസ് പറയുന്നു. ദില്ലി ദുരന്ത നിവാരണ അതോറിറ്റിയും തെരച്ചിലിൻ്റെ ഭാഗമായി. പ്രദേശത്തെ നീന്തൽ വിദഗ്ദ്ധരും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ബാലൻസ് ഷീറ്റ് നോക്കാൻ പോലും അറിയില്ലായിരുന്നു', ഒരിക്കൽ സിമോൺ ടാറ്റ പറഞ്ഞു, പക്ഷെ കൈവച്ച 'ലാക്മേ' അടക്കം ഒന്നിനും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല
ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡിന്‍റെ പരിശോധന