
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തില്‍ കണ്ണുകളില്ലെന്ന് പരാതി. സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഞായറാഴ്ച റോഡില്‍ വീണ് തലയ്ക്ക് പരിക്കേറ്റാണ് 69കാരനായ ശംഭുനാഥ് മരിച്ചത്. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പുതന്നെ ഇയാള്‍ മരിച്ചു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കിയ മൃതദേഹത്തില്‍ കണ്ണുകള്‍ കാണാനില്ലെന്ന് മക്കള്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെ ജീവനക്കാരോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ എലി തിന്നതാണെന്നായിരുന്നു മറുപടിയെന്നും മകന്‍ സുശാന്ത പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam