12500 രൂപ മുടക്കിയാല്‍ 30 മിനുറ്റില്‍ 4 കോടി 62 ലക്ഷം രൂപ നേടാമെന്നത് വ്യാജ പ്രചാരണം- Fact Check

Published : Oct 09, 2024, 03:33 PM ISTUpdated : Oct 09, 2024, 04:12 PM IST
12500 രൂപ മുടക്കിയാല്‍ 30 മിനുറ്റില്‍ 4 കോടി 62 ലക്ഷം രൂപ നേടാമെന്നത് വ്യാജ പ്രചാരണം- Fact Check

Synopsis

12,500 രൂപ മുടക്കിയാല്‍ 4 കോടി 62 ലക്ഷം രൂപ റിട്ടേണ്‍ ലഭിക്കും എന്നാണ് അനുമതി കത്തില്‍ പറയുന്നത്

പണം ഇരട്ടിപ്പിച്ച് ലഭിക്കും എന്ന വാഗ്‌ദാനത്തോടെ ഏറെ സന്ദേശങ്ങളും ലിങ്കുകളും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കാറുണ്ട്. സമാനമായ രീതിയിലുള്ള ഒരു സന്ദേശം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലാണ് ഈ അനുമതി കത്ത് പ്രചരിക്കുന്നത് എന്നതാണ് അതിലേറെ ആശ്ചര്യം. കേള്‍ക്കുമ്പോള്‍ തന്നെ അവിശ്വസനീയമായി തോന്നുന്ന ഈ സന്ദേശത്തിന്‍റെ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം.

പ്രചാരണം

12,500 രൂപ മുടക്കിയാല്‍ 4 കോടി 62 ലക്ഷം രൂപ റിട്ടേണ്‍ ലഭിക്കും എന്നാണ് റിസര്‍വ് ബാങ്കിന്‍റെ പേരില്‍ പ്രചരിക്കുന്ന അനുമതി കത്തിലുള്ളത്. ഗണേശ് ഭൂമു എന്നയാളെ അഭിസംബോധന ചെയ്തുള്ള ഈ കത്തിലെ വിവരങ്ങള്‍ ഇപ്രകാരമാണ്. 12,500 രൂപ അടച്ചാല്‍ നിങ്ങളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് മാനേജര്‍ അര മണിക്കൂറിനുള്ളില്‍ 4 കോടി 62 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രകാരമുള്ള കരാറാണിത് എന്നൊക്കെയാണ് കത്തില്‍ വിശദീകരിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലെറ്റര്‍ ഹെഡും ആര്‍ബിഐ ഗവര്‍ണറുടെ പേരും ചിത്രവും കത്തിനൊപ്പം കാണാം. 

വസ്‌തുത

എന്നാല്‍ ഈ കത്തില്‍ പറയുന്ന കാര്യങ്ങള്‍ വസ്‌തുതാ വിരുദ്ധമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ പ്രചരിക്കുന്ന അനുമതി കത്ത് വ്യാജമാണ്. പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. 

Read more: ഏഴ് വര്‍ഷം ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍, ഇപ്പോള്‍ 2 കോടിയുടെ ക്യാബ് സര്‍വീസ്; ഞെട്ടിക്കുന്ന ജീവിത കഥ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്