ദുബായിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങി പുറത്തേക്ക് വന്നപ്പോൾ മൂന്നുപേര്‍ തടഞ്ഞു കസ്റ്റംസ് ആണെന്ന്; യാത്രക്കാരന് ചെറിയ സംശയം, പിടിയിലായത് തട്ടിപ്പുകാര്‍

Published : Oct 11, 2025, 11:45 AM IST
Mumbai Airport

Synopsis

മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി യാത്രക്കാരനിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച മൂന്ന് സ്വകാര്യ കമ്പനി ജീവനക്കാരെ പിടികൂടി. 

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരായി ചമഞ്ഞ് യാത്രക്കാരിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ച മൂന്ന് സ്വകാര്യ കമ്പനി ജീവനക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. സൽമാൻ ഇദ്രീസ് ഖാൻ (30), പ്രമോദ് ഛബ്ബൻ കാംബ്ലെ (28), ദർശിത് മോഹൻ റാവുത്ത് (32) എന്നിവരാണ് പിടിയിലായത്. ദുബായിൽ നിന്ന് 613-1456- വിമാനത്തിൽ എത്തിയ അബ്ദുൾ ബാഖി എന്ന യാത്രക്കാരൻ നൽകിയ പരാതിയിലാണ് സംഭവം പുറത്തറിയുന്നത്.

കസ്റ്റംസ് ക്ലിയറൻസിന് ശേഷമുള്ള ഭാഗത്ത് വെച്ച് മൂന്ന് പേർ തടഞ്ഞുനിർത്തി, തങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞു എന്നാണ് യാത്രക്കാരൻ്റെ മൊഴി. ഇവർ തങ്ങളുടെ എയർപോർട്ട് എൻട്രി പാസുകൾ തിരിച്ചറിയൽ രേഖയായി കാണിക്കുകയും ലഗേജ് പരിശോധിക്കുന്നതായി നടിക്കുകയും ചെയ്തു. ഉയർന്ന കസ്റ്റംസ് തീരുവ ഒഴിവാക്കാമെന്ന് പറഞ്ഞ് ഇവർ പണം ആവശ്യപ്പെട്ടതോടെയാണ് ചില സംശയങ്ങൾ ഉണ്ടായത് തുടര്‍ന്ന് പരാതി നൽകിയതോടെയാണ് ഞെട്ടിക്കുന്ന തട്ടിപ്പുകൾ പുറത്തുവന്നത്.

പരാതി ലഭിച്ച ഉടൻ കസ്റ്റംസ് സൂപ്രണ്ട് സത്വിർ ഗുർജറും ഉദ്യോഗസ്ഥരായ യതീന്ദ്ര താക്കൂറും ചേർന്ന് പ്രതികളെ തടഞ്ഞുവെച്ച് കസ്റ്റംസ് ഹാളിലേക്ക് മാറ്റി. ചോദ്യം ചെയ്യലിൽ, ഇവർ വിമാനത്താവളത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണെന്നും യാത്രക്കാരുടെ ഭാഗത്ത് പ്രവേശിക്കാൻ അധികാരമില്ലാത്തവരാണെന്നും വ്യക്തമായി. വരുന്ന യാത്രക്കാരുടെ ഫോട്ടോകളും മറ്റ് വിവരങ്ങളും ഇവർക്ക് കൈമാറിയിരുന്നത് ഇവരുടെ കൂട്ടാളിയായ പ്രതീക് മഹാദിക് (35) ആണെന്നും തുടരന്വേഷണത്തിൽ കണ്ടെത്തി. സി.സി.ടി.വി. ദൃശ്യങ്ങളും ഇവരുടെ കുറ്റം സ്ഥിരീകരിച്ചു. പ്രതികളെ ആൾമാറാട്ടം, കവർച്ചാശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി തുടർനടപടികൾക്കായി സഹാർ പോലീസിന് കൈമാറി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?