റെയിൽവേ പൊലീസുമായി വാ​ഗ്വാദം; ഭീകരാക്രമണത്തിന് സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജഫോണ്‍ സന്ദേശം

Published : Jan 14, 2023, 03:21 PM IST
റെയിൽവേ പൊലീസുമായി വാ​ഗ്വാദം; ഭീകരാക്രമണത്തിന് സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജഫോണ്‍ സന്ദേശം

Synopsis

റെയിൽവേ സ്റ്റേഷനിലെ സുരക്ഷ വർദ്ധിപ്പിക്കുകയും അന്വേഷണം നടത്തുകയും ചെയ്തെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് അധികൃതർ പറഞ്ഞു

പൂനെ: തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് റെയിൽവേ കണ്‍ട്രോള്‍ റൂമിലേക്ക് വ്യാജ ഫോണ്‍ സന്ദേശം. പൂനെ റെയിൽവേ സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂമിലേക്കാണ് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കോൾ എത്തിയത്. ഇതിനെ തുടർന്ന് സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി. പിന്നീട് സന്ദേശം വ്യാജമായിരുന്നു എന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് കോൾ ലഭിച്ചത്.

ട്രെയിനിൽ വെച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സുമായി തർക്കിച്ചതിനെ തുടർന്ന് രോഷാകുലനായ ആളാണ് ഇത്തരത്തിൽ കൺട്രോൾ റൂമിലേക്ക് വ്യാജ അറിയിപ്പ് നൽകിയത്. ഇയാളെ പിന്നീട് കണ്ടെത്തിയതായും അധികൃതർ വ്യക്തമാക്കി. സന്ദേശം എത്തിയതിനെ തുടർന്ന് റെയിൽവേ സ്റ്റേഷനിലെ സുരക്ഷ വർദ്ധിപ്പിക്കുകയും അന്വേഷണം നടത്തുകയും ചെയ്തെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് അധികൃതർ കൂട്ടിച്ചേർത്തു. 

കോൾ ചെയ്ത ആളെ കത്രാജ് ഏരിയയിൽ നിന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ, ട്രെയിനിൽ ആർ‌പി‌എഫ് ഉദ്യോഗസ്ഥരുമായി ഉണ്ടായ വാ​ഗ്വാദത്തെ തുടർന്ന് ദേഷ്യം വന്നെന്നും അതുകൊണ്ടാണ് വ്യാജ കോൾ ചെയ്യാൻ തീരുമാനിച്ചെന്നും അയാൾ പോലീസിനോട് പറഞ്ഞു. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.

തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചു; ജോഷിമഠില്‍ ഭൂമി ഇടിഞ്ഞ് താഴ്ന്നെന്ന റിപ്പോർട്ട് പിന്‍വലിച്ച് ഐഎസ്ആര്‍ഒ
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ലാസ്സ് മുറിയിൽ വട്ടത്തിലിരുന്ന് പെൺകുട്ടികളുടെ മദ്യപാനം; അന്വേഷണം ആരംഭിച്ച് സർക്കാർ, വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകാൻ സ്കൂൾ അധികൃതർ
ബിജെപിയുടെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം വർക്കിംഗ് പ്രസിഡന്‍റ്; എന്തുകൊണ്ട് ദേശീയ അധ്യക്ഷനാക്കിയില്ല, അതിവേഗ നീക്കത്തിന് കാരണം? അറിയാം