
ബെംഗളൂരു: തെലങ്കാനയിൽ എംഎൽഎയെ അയോഗ്യനാക്കി ഹൈക്കോടതി വിധി. കൊത്തഗുഡം എംഎൽഎ വാനമ വെങ്കിടേശ്വര റാവുവിന്റെ തെരഞ്ഞെടുപ്പ് ആണ് ഹൈക്കോടതി റദ്ദാക്കിയത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ റാവുവിന്റെ സ്ഥാനാർഥിത്വം ചോദ്യം ചെയ്ത് എതിർസ്ഥാനാർഥി നൽകിയ ഹർജിയിലാണ് വിധി. വെങ്കിടേശ്വര റാവു നാമനിർദേശ പത്രികയ്ക്ക് ഒപ്പം നൽകിയ സ്വത്ത് വിവരങ്ങൾ വ്യാജമെന്ന് കാട്ടിയായിരുന്നു ഹർജി. ഇത് പരിശോധിച്ചാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
രണ്ടാം സ്ഥാനത്ത് എത്തിയ ബിആർഎസ് സ്ഥാനാർഥി ജലഗം വെങ്കിട്ട റാവുവിനെ വിജയി ആയി പ്രഖ്യാപിക്കുകയായിരുന്നു ഹൈക്കോടതി. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 5 മാസം മാത്രമാണ് ബാക്കിയുള്ളത്. കോൺഗ്രസ് സ്ഥാനാർഥി ആയി മത്സരിച്ച് വിജയിച്ചെങ്കിലും ബിആർഎസിലേക്ക് കൂറ് മാറിയ വാനമ വെങ്കിടേശ്വര റാവുവിനെതിരെ മുൻ ബിആർഎസ് സ്ഥാനാർഥി തന്നെയാണ് ഹർജി നൽകിയത്. ഈ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്.
രാഹുൽ ഗാന്ധിക്ക് അതിനിർണായകം; 'മോദി' പരാമർശത്തിലെ അപകീർത്തി കേസ്, അപ്പീൽ ഹർജി ഇന്ന് സുപ്രീംകോടതിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam