സുരക്ഷയെ കരുതി 3 വീടുകൾ മാറിയിട്ടും ഭീഷണി തുടരുന്നു, വിവരങ്ങൾ പൊലീസിൽ നിന്ന് ചോർന്നെന്നും പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം നടത്തിയ 15-കാരിയുടെ അമ്മ

Published : Aug 04, 2026, 09:02 AM IST
PM Modi Forgiveness

Synopsis

നീറ്റ് പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ മോശം പരാമർശം നടത്തിയ പെൺകുട്ടിക്കും കുടുംബത്തിനും നേരെ ഭീഷണി തുടരുന്നു. പരസ്യമായി മാപ്പ് പറഞ്ഞിട്ടും ആക്രമണങ്ങൾ അവസാനിക്കാത്തതിനാൽ കുടുംബത്തിന് വീട് മാറേണ്ടി വന്നു. കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങുകയും വ്യക്തിവിവരങ്ങൾ ചോർന്ന് വ്യാജപ്രചാരണം നടക്കുകയും ചെയ്യുന്നതായി കുടുംബം ആരോപിക്കുന്നു.

ദില്ലി: നീറ്റ് പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം പരാമർശം നടത്തിയ പെൺകുട്ടിക്കും കുടുംബത്തിനും നേരെ ഭീഷണി തുടരുന്നു. സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞിട്ടും തങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കും ഭീഷണികൾക്കും അയവില്ലെന്ന് കുട്ടിയുടെ അമ്മ പ്രതികരിച്ചു. ഭീഷണിയെ തുടർന്ന് സുരക്ഷ മുൻനിർത്തി ഇതിനോടകം മൂന്ന് വീടുകൾ മാറിത്താമസിക്കേണ്ടി വന്നതായും കുട്ടിയുടെ വിദ്യാഭ്യാസം തടസ്സപ്പെട്ട സ്ഥിതിയിലാണെന്നും അമ്മ പറയുന്നു.

സംഭവത്തിൽ കുട്ടിയോട് ക്ഷമിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കിയ കാര്യവും കുടുംബം ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, പോലീസിൽ നിന്ന് തങ്ങളുടെ വിവരങ്ങൾ ചോർന്നതായും കുട്ടിയുടെ മേൽവിലാസം ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും കുടുംബം ആശങ്ക പ്രകടിപ്പിച്ചു. പെൺകുട്ടിക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്നിരിക്കെ, കുട്ടിയെ മനഃപൂർവം ഉന്നം വെക്കുന്നതിനായി 25 വയസ്സുള്ള ബ്യൂട്ടിപാർലർ ജീവനക്കാരിയാണെന്ന തരത്തിൽ തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുണ്ടാകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നീറ്റ് പ്രതിഷേധത്തിന് ശേഷം സിജെപിയുടെ അടുത്ത നീക്കം, രാജ്യം മുഴുവൻ സഞ്ചരിക്കും; ലിസണിം​ഗ് ടൂർ തീയതി ഉടൻ
നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ, സക്കർബർ​ഗ് മാപ്പ് പറയണമെന്ന് ബിജെപി