'പൊലീസിനൊപ്പം എത്തിയത് ബിജെപിക്കാർ, കീഴടങ്ങില്ല', ഗാസിപ്പൂരിൽ പ്രതികരിച്ച് ബിനോയ് വിശ്വവും രാഗേഷും

Published : Jan 28, 2021, 07:39 PM ISTUpdated : Jan 28, 2021, 07:43 PM IST
'പൊലീസിനൊപ്പം എത്തിയത് ബിജെപിക്കാർ, കീഴടങ്ങില്ല', ഗാസിപ്പൂരിൽ പ്രതികരിച്ച് ബിനോയ് വിശ്വവും രാഗേഷും

Synopsis

പൊലീസിനേയും ഭരണകൂടത്തെയും ഉപയോഗിച്ച് ബിജെപിയും ആർഎസ്എസും സമരം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന്  കെകെ രാഗേഷ് എംപി പ്രതികരിച്ചു.

ദില്ലി: കർഷക സമരം നടക്കുന്ന ദില്ലി-ഉത്തർ പ്രദേശ് അതിർത്തിയായ ഗാസിപ്പൂരിൽ സമര വേദിയിലേക്ക് പൊലീസ് എത്തിയ നടപടിക്കെതിരെ കർശനമായി പ്രതികരിച്ച് സമര വേദിയിൽ നിന്ന് കെകെ രാഗേഷ് എംപിയും ബിനോയ് വിശ്വം എംപിയും. 

പൊലീസിനേയും ഭരണകൂടത്തെയും ഉപയോഗിച്ച് ബിജെപിയും ആർഎസ്എസും സമരം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന്  കെകെ രാഗേഷ് എംപി ആരോപിച്ചു. ബിജെപി നേതാക്കളാണ് പൊലീസിനൊപ്പം എത്തിയത്. ബിജെപിക്ക് മുന്നിൽ കീഴടങ്ങില്ലെന്ന് കർഷകർ ഉറപ്പിക്കുകയാണ്. നേരത്തെ അറസ്റ്റിന് വഴങ്ങാമെന്നായിരുന്നു രാകേഷ് ടിക്കായത്തും തങ്ങളുമടക്കം അടക്കം തീരുമാനമെടുത്തിരുന്നത്. എന്നാൽ ബിജെപി നേതാക്കളുമായി എത്തിയുള്ള പൊലീസ് നടപടികളെ തുടർന്നാണ് തീരുമാനം മാറ്റിയതെന്നും കർഷകരെ അടിച്ചൊതുക്കാൻ സമ്മതിക്കില്ലെന്നും കെകെ രാകേഷ് പ്രതികരിച്ചു. കൂടുതൽ കരുത്തോടെ സമരം മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഒഴിപ്പിക്കാൻ ജില്ലാഭരണകൂടം; സമര വേദിയിൽ പൊലീസ്, വെടിവച്ച് കൊന്നോളു എന്ന് ടിക്കായത്ത്, ഗാസിപ്പൂരിൽ സംഘർഷാവസ്ഥ

അതേ സമയം കർഷകരുടെ സമരം സമാധാനത്തിന്റേതാണെന്നും പൊലീസും ബിജെപി നേതാക്കളുമാണ് സമരവേദിയിലേക്ക് വന്നതെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. കേന്ദ്രവും പൊലീസും ആർഎസ് എസിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് സമരം അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. 

ദില്ലി - ഉത്തർ പ്രദേശ് അതിർത്തിയായ ഗാസിപ്പൂരിലെ കർഷകരുടെ സമര വേദിയിലേക്ക്  എത്തിയ പൊലീസ് സമര വേദി ഒഴിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും നേതാക്കൾ വഴങ്ങിയില്ല. തുടർന്ന് പൊലീസ് വേദിയിൽ നോട്ടീസ് പതിച്ച് മടങ്ങി. സമര വേദി ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീസ് സമരവേദിയിലേക്ക് എത്തിയത്. പൊലീസ് എത്തിയതോടെ സമര വേദി സമരക്കാർ വളഞ്ഞു. സമരം ചെയ്യുന്ന എല്ലാ കർഷകരോടും വേദിക്ക് അരികിലേക്ക് എത്താൻ നേതാക്കൾ ആഹ്വാനം ചെയ്തു. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മധ്യപ്രദേശിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു, വീടുകൾക്കും കടകൾക്കും നേരെ കല്ലേറ്; നിരവധി പേർ പിടിയിൽ
രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം